ബീജീംഗ്: ചൈനീസ് മിലിട്ടറിയുടെ സഹായത്തോടെ വുഹാൻ ശാസ്ത്രജ്ഞർ കൊറോണ വൈറസ് വികസിപ്പിക്കുകയായിരുന്നു എന്ന് മാദ്ധ്യമ റിപ്പോർട്ട്. ദി സൺഡേ ടൈംസ് മാദ്ധ്യമമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൈനീസ് സൈന്യത്തിന്റെ സഹായത്തിൽ വുഹാനിലെ ശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലുടെ ഏറ്റവും മാരകമായ വൈറസുകളെ സംയോജിപ്പിച്ച് ഒരു പുതിയ മ്യൂട്ടന്റ് വൈറസ് സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ഇത് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ചോരുകയും ലോകം മുഴുവൻ പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. ഇത് ഒരു രഹസ്യ പദ്ധതിയായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു.
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കൊറോണ മഹാമാരിയുടെ ഉദ്ഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ വ്യക്തമായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതിനെ സമർത്ഥിക്കാൻ തെളിവുകളൊന്നും ലഭ്യമല്ല. ചൈനീസ് സൈന്യവുമായി ചേർന്നാണ് ഗവേഷകർ ഇത് തയ്യാറാക്കിയിരിക്കുന്നത്. സൈന്യം തന്നെയാണ് ഇതിന് ധനസഹായം നൽകിയിരിക്കുന്നതും. പിന്നെ എങ്ങനെ വിവരങ്ങൾ ലഭിക്കും എന്നും റിപ്പോർട്ട് ചോദിക്കുന്നു. ചൈന ജൈവായുധങ്ങളുടെ നിർമ്മാണം നടത്തി എന്നത് ഉറപ്പാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
Comments