ന്യുഡൽഹി: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും മത സംഘടനകളിൽ നിന്നും 22-ാമത് നിയമ കമ്മീഷൻ നിർദ്ദേശങ്ങൾ തേടി. സിവിൽ കോഡിന്മേലുള്ള ജനങ്ങളുടെ നിർദ്ദേശങ്ങൾ 30 ദിവസത്തിനകം സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് ഉത്തരവ്. നിയമ കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ഇ-മെയിൽ മുഖേനയോ പൊതുജനങ്ങൾക്കും അംഗീകൃത മത സംഘടനകൾക്കും നിർദ്ദേശങ്ങൾ പങ്കുവെയ്ക്കാം.
21-ാം നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പഠനം നടത്തി പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. അതിന്റെ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന് മൂന്ന് വർഷത്തെ പഴക്കമുണ്ട്. റിപ്പോർട്ടിന്റെ പഴക്കവും സിവിൽ കോഡ് സംബന്ധിച്ചുള്ള വിവിധ കോടതി ഉത്തരവുകളടെയും സാഹചര്യത്തിലാണ് സിവിൽ കോഡ് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ തേടിയതെന്ന് 22-ാം നിയമ കമ്മീഷൻ ഉത്തരവിൽ പറയുന്നു.
ഒരു പൊതു സിവിൽ കോഡ് ദേശീയോദ്ഗ്രഥനത്തിന് സഹായകമാകും എന്ന് 1985-ൽ ഷാ ബാനോ കേസിൽ കോടതി നിരീക്ഷിച്ചിരുന്നു. 1995-ൽ സരള മുദ്ഗൽ വെർസസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലും കോടതി സമാനമായ അഭിപ്രായം രേഖപ്പെടുത്തി. പാർലമെന്റ് ഒരു ഏകീകൃത സിവിൽ കോഡ് രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ജസ്റ്റിസ് കുൽദീപ് സിംഗ് അന്ന് എടുത്തുപറഞ്ഞിരുന്നു. 2000-ൽ സുപ്രീം കോടതി ഏകീകൃത സിവിൽ കോഡിന് ആവശ്യപ്പെടുന്നു. എന്നാൽ മുസ്ലീം സമുദായം ഇതിന് തയ്യാറായിട്ടില്ല എന്ന കാരണം ഉയർത്തികാട്ടി ഏക സിവിൽ കോഡിനെ യുപിഎ സർക്കാരുകൾ എതിർക്കുകയായിരുന്നു.
Comments