ചുങ്താംഗ് : വടക്കൻ സിക്കിമിലെ ചുങ്താംഗിൽ കനത്ത മണ്ണിടിച്ചിലിലും മഴയിലും റോഡ് ഒലിച്ചുപോയി. സ്ഥലത്ത് കുടുങ്ങിയ 3,500 വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. ചില കോളേജ് വിദ്യാർത്ഥികളടക്കമുള്ളവരെയാണ് സൈനികർ രക്ഷപെടുത്തിയത് . ലാചെൻ, ലാചുങ്, ചുങ്താങ് താഴ്വരകളിൽ വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു.റോഡ് കണക്ടിവിറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
ത്രിശക്തി കോർപ്സ്, ഇന്ത്യൻ ആർമി, ബോർഡർ റോഡ് ഓർഗനൈസേഷൻ എന്നിവ സംയുക്തമായാണ് (ബിആർഒ) സൈനികരാണ് ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയിലും ഒറ്റപ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാൻ വെള്ളപ്പൊക്ക സ്ഥലത്ത് താൽക്കാലിക ക്രോസിംഗ് നിർമ്മിച്ചത്. ഒരു രാത്രി മുഴുവൻ പരിശ്രമിച്ചാണ് ഇത് സാദ്ധ്യമാക്കിയത് . പ്രദേശത്ത് ടെന്റുകളും മെഡിക്കൽ എയ്ഡ് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികളുടെ മുന്നോട്ടുള്ള യാത്രയ്ക്കായി റോഡ് വൃത്തിയാക്കുന്നത് വരെ സാധ്യമായ എല്ലാ സഹായവും നൽകും.സിങ്തം, ദിക്ച്ചു, രംഗ്രാൻ, മംഗൻ, ചുങ്താങ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് യാത്രയെയാണ് മണ്ണിടിച്ചിൽ സാരമായി ബാധിച്ചത്. അതേസമയം രക്ഷപെട്ട യാത്രക്കാർ ജീവൻ രക്ഷിച്ച സൈനികർക്ക് ബിഗ് സല്യൂട്ട് നൽകുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .
Comments