പാലക്കാട്: അട്ടപ്പാടി ജനവാസമേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂരിലെ ജനവാസ മേഖലയിലാണ് കൊമ്പൻ ഇറങ്ങിയത്. നാട്ടുകാരും വനംവകുപ്പും ചേർന്ന് കാടുകയറ്റി. ഇന്ന് രാവിലെയാണ് അട്ടപ്പാടി ഷോളിയൂരിലെ ജനവാസ മേഖലയിലേക്ക് ഒറ്റയാൻ എത്തിയത്. ഒരു മണിക്കൂറോളം കൊമ്പൻ ജനവാസമേഖലയിൽ നിലയുറപ്പിച്ചു. തുടർന്ന് നാട്ടുകാരും വനംവകുപ്പും ചേർന്നാണ് ഒറ്റയാനയെ കാടുകയറ്റിയത്.
ജനവാസമേഖലയിൽ എത്തിയത് മാങ്ങാകൊമ്പൻ എന്ന് വിളിപ്പേരുളള ആനയാണോ എന്ന് സംശയമുണ്ട്. ജനവാസ മേഖലയിൽ മാവുകൾ തേടിയെത്തി മാങ്ങ പറിച്ചു തിന്നുന്നതാണ് മാങ്ങാ കൊമ്പന്റെ രീതി. തുടർച്ചയായി ആനകൾ ജനവാസ മേഖലയിൽ എത്തുമ്പോൾ തങ്ങൾക്ക് സൈ്വര്യ ജീവിതം നയിക്കാൻ ആവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം അട്ടപ്പാടി പാലൂരിൽ ജനവാസമേഖലയിൽ കൂട്ടംതെറ്റിയെത്തിയ കൃഷ്ണ എന്ന കുട്ടിയാനയ്ക്ക് സമീപത്തെക്ക് കാട്ടാനക്കൂട്ടം എത്തി. കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം വിടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ വനം വകുപ്പ് നൽകുന്ന ലാക്ടൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടെ ആനക്കുട്ടി കഴിക്കുന്നുണ്ട്. വനത്തോട് ചേർന്നുള്ള താൽക്കാലിക ഷെൽട്ടറിലാണ് ആനക്കുട്ടിയെ പാർപ്പിച്ചിരിക്കുന്നത്.
Comments