നിത്യപരിശീലനത്തിലൂടെ മനസിനെയും ആത്മാവിനെയും ശാന്തമാക്കുന്ന വ്യായമമുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിന്നാണ് യോഗ എന്ന വ്യായാമമുറ ഉത്ഭവിച്ചത്. 2015 ജൂൺ 21-നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. ‘വസുധൈവ കുടുംബം’ എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ വർഷത്തെ യോഗദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ആഗോള തലത്തിൽ വ്യാപകമായാണ് യോഗ ആഘോഷിക്കുന്നത്. അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ചു.

നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാറിനൊപ്പമാണ് കേന്ദ്രമന്ത്രി യോഗ അഭ്യസിച്ചത്. ചടങ്ങിൽ 12-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.യോഗ എന്നാൽ കേവലം ആസനകൾ മാത്രമല്ല, മറിച്ച് കർമ്മ, ജ്ഞാനം, ഭക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ യോഗാ സെഷൻ ചെയ്യാൻ കഴിഞ്ഞതിലേറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
https://twitter.com/rajnathsingh/status/1671370274476900352?s=20
മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാനും ആത്മാവിനെ ദൈവീകമായി ബന്ധിപ്പിക്കാനും യോഗയ്‌ക്ക് കഴിയുന്നു. ഇതുവഴി മനസും ശരീരവും സന്തുലിതാവസ്ഥ പ്രാപിക്കുന്നു. ഒന്നിക്കണമെന്ന ആശയമാണ് യോഗയുടെ അർത്ഥം തന്നെ. ശാരീരിക,മാനസിക,ആത്മീയ അസ്വസ്ഥതകളെ നീക്കുന്നതിന് മികച്ചതാണ് യോഗാസനങ്ങൾ. നൂറ്റാണ്ടുകൾ മുൻപ് തന്നെ ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് യോഗ. കേരളത്തിന്റെ മണ്ണിൽ നിന്നാണ് യോഗ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴാം നൂറ്റാണ്ടിൽ ജഗദ്ഗുരുവും ആദി ശങ്കാരാചര്യനുമാണ് ഭാരതത്തിലുടനീളം യോഗ പ്രചരിപ്പിച്ചത്. ഒൻപതാമത് യോഗദിനമാണ് ഇന്ന് ആചരിക്കുന്നത്. എന്നാൽ ഇതിന് കേവലം ഒൻപത് വർഷത്തെ ചരിത്രമല്ല യോഗയ്‌ക്കുള്ളത്-അദ്ദേഹം പറഞ്ഞു.
















Comments