കേരളാ സ്റ്റോറിയ്‌ക്ക് ശേഷം വിപുൽ അമൃത്ലാൽ ഷായും സുദീപ്‌തോ സെന്നും ഒന്നിക്കുന്ന ചിത്രമാണ് ബസ്തർ. ചിത്രം അടുത്ത വർഷം പ്രദർനത്തിന് എത്തുമെന്നാണ് കരുതുന്നത്. ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയാണ് ബസ്തർ. ബസ്തറിലെ നക്‌സലിസം പ്രമേയമാക്കി എത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് തങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് അറിയിച്ചത്. കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഇരുണ്ട മുഖമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാലങ്ങളായി ഈ മേഖലയിൽ നക്സലിസം ശക്തമാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കമ്യൂണിസ്റ്റ് ഭീകരവാദത്തെയും അതിന്റെ തിക്ത ഫലങ്ങളെയും തുറന്നുകാട്ടുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമപ്രേമികൾ. സിനിമ ആസ്വാദകരെ പോലെ തന്നെ ചരിത്രകുതുകികളും ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. എന്ത് തന്നെയാണെങ്കിലും വിപുൽ അമൃത്ലാൽ ഷായുടെ ചിത്രം വെറും ഒരു സിനിമയാകില്ലെന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാകുമെന്നുള്ളത് ഊഹിക്കമല്ലോ. മറഞ്ഞിരിക്കുന്ന ചില സത്യം എന്നെഴുതിയ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്ററും ഇത് ഉറപ്പിക്കുന്നു. സൺഷൈൻ പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ലാസ്റ്റ് മങ്ക് മീഡിയയും ചേർന്നാണ് ‘ബസ്തർ’ നിർമ്മിക്കുന്നത്. ചിത്രം 2024 ഏപ്രിൽ 5-ന് റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.
വിപുൽ അമൃത്ലാൽ ഷാ ഒരു ദീർഘവീക്ഷണമുള്ള ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമാണ്. നിരവധി ഹിറ്റുകൾക്ക് ജന്മം നൽകിയ സംവിധാകനാണ് ഇദ്ദേഹം. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറിയിയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു.















