സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 10:50 am IST
Facebook
Twitter
WhatsAppTelegram

ബാൻഗുയി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണഖനി തകർന്നുണ്ടായ വൻ ദുരന്തത്തിൽ മരണസംഖ്യ 107 ആയി ഉയർന്നു. കാമറൂൺ അതിർത്തിക്ക് സമീപം സാംബോയിലെ അബ പ്രദേശത്താണ് നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്വർണഖനി തകർന്നത്. ഖനിയിലെ നിരവധി ഭൂഗർഭ തുരങ്കങ്ങൾ ഒരേസമയം തകർന്നതോടെ തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാരുടെയും പ്രാദേശിക രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുകയാണ്. ആവശ്യമായ ആധുനിക ഉപകരണങ്ങളും വിദഗ്ധ സംവിധാനങ്ങളും ലഭ്യമല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായതായി പ്രാദേശിക തൊഴിലാളികൾ പറയുന്നു.

തകർന്ന ഖനിയിൽ നിന്ന് ഓരോ മണിക്കൂറിലും മൃതദേഹങ്ങൾ പുറത്തെടുക്കുന്നുണ്ടെന്നാണ് പ്രാദേശിക റെഡ് ക്രോസ് പ്രവർത്തകർ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാവിലെ മാത്രം പത്തിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആദ്യം മരണസംഖ്യ 30ഓളം മാത്രമാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതോടെ മരണസംഖ്യ അതിവേഗം ഉയരുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മരണം 107 ആയി.

അപകടത്തിൽ നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ചിലർ ശ്വാസംമുട്ടി മരിക്കുന്നത് നേരിൽ കണ്ടതായി ദുരന്തത്തിൽ സഹോദരനെയും സുഹൃത്തിനെയും നഷ്ടപ്പെട്ട ഖനിത്തൊഴിലാളി ജെറമി എൻഗ്ബിരി പറഞ്ഞു.

ഖനിയിലെ തൊഴിലാളികൾ ജോലി ചെയ്തിരുന്ന നിരവധി ഭൂഗർഭ തുരങ്കങ്ങൾ തകർന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് ബബൂവ സബ്പ്രെഫെക്ചർ കോടതിയുടെ വിശദീകരണം. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും മരിച്ചവരെയും ഖനി പ്രവർത്തിപ്പിച്ചവരെയും തിരിച്ചറിയുന്നതിനുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖനിയുടെ പ്രവർത്തനത്തിലേ പാളിച്ചകളും പരിശോധിക്കും.

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ഇത്തരം ഖനികളിലെ അപകടങ്ങൾ പതിവാണ്. ആയിരക്കണക്കിന് പേരാണ് രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ പരിമിതമായ ചെറുകിട ഖനന മേഖലയിൽ ജോലി ചെയ്യുന്നത്. പല ഖനികളിലും തുരങ്കങ്ങൾ കൈകൊണ്ട് കുഴിച്ച് നിരവധി മീറ്റർ ആഴത്തിലേക്ക് എത്തുന്നതാണ് പതിവ്. മതിയായ ബലപ്പെടുത്തൽ സംവിധാനങ്ങളില്ലാത്തതിനാൽ ഭൂമിയുടെ ചെറിയ ചലനം പോലും തുരങ്കങ്ങൾ തകർന്നുവീഴാൻ കാരണമാകുന്നു.

അപകടത്തിൽ കൊല്ലപ്പെട്ടവരിൽ അയൽരാജ്യമായ കാമറൂണിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. നാല് കാമറൂണിയക്കാരും രണ്ട്  ഛാഡ് രാജ്യക്കാരും കൊല്ലപ്പെട്ടതായി ഖനനമേഖലയ്‌ക്ക് സമീപമുള്ള കാമറൂണിയൻ പട്ടണമായ ഗരോവ-ബൗലായുടെ മേയർ അബ്ദോൺ അഡമോ പറഞ്ഞു. പരിക്കേറ്റ തൊഴിലാളികൾക്ക് അടിയന്തര ചികിത്സ നൽകാൻ തയ്യാറാണെന്ന് കാമറൂൺ സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം, സാംബോ മേഖലയിലെ വേഗത്തിൽ വ്യാപിക്കുന്ന അസുരക്ഷിതവും നിയന്ത്രണമില്ലാത്തതുമായ സ്വർണഖനനത്തെക്കുറിച്ച് നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2025ലെ ഐക്യരാഷ്‌ട്രസഭാ വിദഗ്ധരുടെ റിപ്പോർട്ടിലും പ്രദേശത്തെ അനധികൃത ഖനനവും അതിൽ സായുധ സംഘങ്ങളുടെ പങ്കാളിത്തവും ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഖനന രീതികളാണ് ഇവിടെ തുടരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവർത്തകരുടെ വിലയിരുത്തൽ. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Tags: Central African Republic Gold Mine CollapseCentral Africa Mine Disaster 2026107 Killed Gold Mine CollapseAfrica Mining Acciden
Share
Tweet
SendShare

More News from this section

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

Latest News

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു, രണ്ട് അപരിചിതരെ കണ്ടതായി നാട്ടുകാർ

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies