അബ്ധി താഡനം: ഹാലാസ്യ മാഹാത്മ്യം -13
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

അബ്ധി താഡനം: ഹാലാസ്യ മാഹാത്മ്യം -13

Janam Web Desk by Janam Web Desk
Jul 1, 2023, 12:30 pm IST
FacebookTwitterWhatsAppTelegram

കാലകാലനായ ശ്രീപരമേശ്വരന്‍ ശക്തിയോടൊപ്പം മൂലലിംഗത്തില്‍ മറഞ്ഞതിനു ശേഷം ഉഗ്രപാണ്ഡ്യന്‍ പാണ്ഡ്യരാജാവായി ഭരണം നടത്തിതുടങ്ങി. ‘നൃപതിഃ’ എന്നും ‘രാജാവ്’ എന്നും ഉള്ള വിശേഷണങ്ങള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ടായിരുന്നു ഉഗ്രന്റെ ഭരണം. (നരന്മാരെ രക്ഷിക്കുന്നതുകൊണ്ട് ‘ നൃപതിഃ’ എന്നും രഞ്ജിപ്പിക്കുന്നതു കൊണ്ട് ‘രാജാവ്’ എന്നും ഭരണാധികാരികളെ പറയുന്നു). അഹ്‌ഹേഹത്തിന്റെ ഭരണകാലത്ത് രാജ്യം ഐശ്വര്യ സമ്പന്നമായി. ഈ ഐശ്വര്യ വര്‍ദ്ധനവ് ദേവാധിപതിയായ ഇന്ദ്രന് ഇഷ്ടമായില്ല. തന്നേക്കാള്‍ വലിയ സമ്പത്തോടുകൂടി, സത്കര്‍മ്മങ്ങള്‍ ചെയ്യ്ത് രാജ്യപരിപാലനം നടത്തുന്ന ഉഗ്രനോട് ഭയം, കോപം, അസൂയ എന്നീ ദുര്‍വികാരങ്ങള്‍ ഇന്ദ്രന് ഉണ്ടായി. പ്രതിദിനം ഐശ്വര്യം വര്‍ദ്ധിക്കുകയും നല്ലരീതിയില്‍ പ്രജാപരിപാലനം നടത്തുകയും ചെയ്യുന്ന ഉഗ്രന് മാനഹാനി വരുത്തണമെന്ന് ഇന്ദ്രന്‍ നിശ്ചയിച്ചു. അതിനുവേണ്ടി ദേവരാജന്‍ സമുദ്രത്തിനോട് സഹായം അഭ്യര്‍ത്ഥിച്ചു. മധുരയില്‍ ഉയര്‍ന്ന തിരമാലകള്‍ പ്രവേശിപ്പിച്ച് നാശനഷ്ടം വരുത്തുവാന്‍ ദേവാധിപതി സമുദ്രത്തിനോട് ആവശ്യപ്പെട്ടു. മധുരയിലെ മൂലലിംഗത്തിന്റ സ്മരണ നഷ്ടപ്പെട്ടതുകൊണ്ട് സമുദ്രം ഇന്ദ്രന്റെ ആജ്ഞ പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങി. അര്‍ദ്ധരാത്രിയില്‍ മധുരയില്‍ മുഴുവന്‍ ജലം വ്യാപിപ്പിച്ചു. പര്‍വ്വതതുല്യങ്ങളായ തിരമാലകളും അവയുടെ ഭയാനകമായ ശബ്ദവും കേട്ടപ്പോള്‍ മധുരവാസികള്‍ നിദ്രയില്‍ നിന്നുണര്‍ന്നു. അവര്‍ ഭയന്ന് പലയിടങ്ങളിലേക്കും ഓടാന്‍ തുടങ്ങി.

മധുരയിലെ ഈ ഭീകരാവസ്ഥ ഗാഢനിദ്രയില്‍ ആയിരുന്ന ഉഗ്രപാണ്ഡ്യ രാജാവ് അറിഞ്ഞില്ല. എന്നാല്‍ സര്‍വ്വജ്ഞനായ സുന്ദരേശരഭഗവാന് മധുരയിലെ അവസ്ഥ മനസ്സിലായി. ഭഗവാന്‍ ഉറങ്ങുന്ന ഉഗ്രന് സ്വപ്‌ന ദര്‍ശനം നല്‍കി. മധുരാപുരിയില്‍ മുഴുവനും സമുദ്രജലം വ്യാപിച്ചിരിക്കുന്നുവെന്നും വേഗം പ്രജകളെ രക്ഷിക്കണമെന്നും ഭഗവാന്‍ സ്വപ്‌നത്തില്‍ കൂടി രാജാവിനെ അറിയിച്ചു. രക്ഷിക്കുവാനുള്ള ഉപായവും നിര്‍ദ്ദേശിച്ചു.
‘പണ്ട് ഞാന്‍ തന്ന മൂന്ന് ആയുധങ്ങളില്‍ ഒന്നായ ശക്തി(വേല്‍) കൈയിലെടുത്ത് സമുദ്രത്തില്‍ എറിയണം. അപ്പോള്‍ സമുദ്ര ജലം നിര്‍വീ ര്യമാകും. അതോടുകൂടി ജനങ്ങള്‍ക്ക് സുഖമായ അവസ്ഥ ഉണ്ടാക്കുവാന്‍ സാധിക്കും. വേഗം തന്നെ ഇത് ചെയ്യ്തില്ലെങ്കില്‍ മധുരാപുരി മുഴുവന്‍ നശിക്കും’. ഇത്രയും അരുളിയതിനു ശേഷം ഉഗ്രന്റെ നെറ്റിയില്‍ ഭസ്മലേപനം ചെയ്്ത് തട്ടിയുണര്‍ത്തി. അതിനുശേഷം ഭഗവാന്‍ മറഞ്ഞു.

ഉഗ്രപണ്ഡ്യന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് മന്ത്രിമാരെ സ്വപ്‌നവൃത്താന്തം അറിയിച്ചു. രാജാവ് സ്വപ്‌നദര്‍ശനവും ഭഗവാന്റെ ആജ്ഞയും ചിന്തിച്ചുകൊണ്ട് സമുദ്രത്തെ നിര്‍ഭയനായി നോക്കിനിന്നു. അപ്പോള്‍ ഭഗവാന്‍ വീണ്ടും സിദ്ധന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. കാരുണ്യപൂര്‍ണമായ കടാക്ഷം കൊണ്ട് ശക്തിയെ (വേല്‍) എറിയുവാനുള്ള സൂചന നല്‍കി. പെട്ടെന്ന് രാജാവ് ശക്തിയെ സമുദ്രത്തിലേക്ക് എറിഞ്ഞു. ആ ശക്തിയുടെ താഡനം ഏറ്റപ്പോള്‍ സമുദ്രത്തിന്റെ ശക്തി ശമിച്ചു. ജലം വറ്റി.
പുത്രനായ ഉഗ്രനെ വീണ്ടും വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. സര്‍വ്വരുടെയും മുന്നില്‍ വെച്ച് ജ്യോതിരൂപം സ്വീകരിച്ച് ആകാശമാര്‍ഗ്ഗത്തിലൂടെ മൂലലിംഗത്തില്‍ ലയിച്ചു. അപ്പോള്‍ രാജാവ് മന്ത്രിമാരോടൊപ്പം സുന്ദരേശലിംഗ സമീപം എത്തുകയും സ്തുതിക്കുകയും പ്രണമിക്കുകയും ചെയ്യ്തു.

ഈ ലീലയുടെ ശ്രവണവും പാരായണവും ഇഹലോക സുഖവും പരലോക സുഖവും നല്‍കുമെന്നാണ് ഫലശ്രുതി.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/

അടുത്ത ഹാലാസ്യ ലീല 14:– ദേവേന്ദ്രമൗലിഭഞ്ജനം
അവലംബം: ശ്രീവേദവ്യാസമഹര്‍ഷി രചിച്ച സ്‌കന്ദ പുരാണത്തിലെ അഗസ്ത്യസംഹിതയെ അടിസ്ഥാനമാക്കി ചാത്തുകുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്.

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ),എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Halasya MahatmyamSUB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies