ജക്കാർത്ത: ചൈനീസ് നയതന്ത്രജ്ഞൻ വാങ്യിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തി പ്രദേശങ്ങളിലെ സമാധാനം സംബന്ധിച്ച ശ്രദ്ധേയമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ആസിയാൻ റീജിയണൽ ഫോറത്തിന്റെ (എആർഎഫ്) മന്ത്രിതല യോഗത്തോടനുബന്ധിച്ച് ജക്കാർത്തയിലായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ അതിർത്തിയിലെ സമാധാനം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തെന്ന് ട്വിറ്ററിലൂടെയാണ് വിദേശകാര്യമന്ത്രി അറിയിച്ചത്.
‘അതിർത്തി പ്രദേശങ്ങളിലെ സമാധാനം സംബന്ധിച്ച ശ്രദ്ധേയമായ വിഷയങ്ങൾ ചർച്ച ചെയ്തു. ചർച്ചയിൽ കിഴക്കൻ ഏഷ്യ ഉച്ചകോടി/എആർഎഫ് അജണ്ട, ബ്രിക്സ്, ഇന്തോ-പസഫിക് എന്നിവയും ഉൾപ്പെടുന്നു.’- ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
മൂന്ന് വർഷത്തിലേറെയായി ഇന്ത്യ ചൈനയുമായി സൈനിക സംഘട്ടനത്തിലാണ്. ഇത് പരിഹരിക്കേണ്ടത് തന്റെ നയതന്ത്ര ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളിയാണെന്നും ജയശങ്കർ പറഞ്ഞു. നിലവിലെ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിന് അസുഖമായതിനാൽ മുൻ ചൈനീസ് വിദേശകാര്യ മന്ത്രി കൂടിയായ വാങാണ് ജക്കാർത്തയിൽ നടക്കുന്ന ആസിയാൻ പ്ലസ് മീറ്റിംഗുകളിൽ പങ്കെടുക്കുന്നത്.
Comments