കടലിനെ മരുഭൂമി വിഴുങ്ങി; പിന്നീട് കണ്ടത് പ്രേതക്കപ്പലുകൾ; നിഗൂഢതകൾ ബാക്കിവച്ച് തടാകഭൂമി..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കടലിനെ മരുഭൂമി വിഴുങ്ങി; പിന്നീട് കണ്ടത് പ്രേതക്കപ്പലുകൾ; നിഗൂഢതകൾ ബാക്കിവച്ച് തടാകഭൂമി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 11:14 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ നാലാമത്തെ വലിയ തടാകമായ (അരാൽ കടൽ) 1950കളിൽ അതിന്റെ പ്രൗഢിയോടെ ഒഴുകിയിരുന്നു. ധാരാളം ധീര യോദ്ധാക്കന്മാരുടെ പടയോട്ടങ്ങൾക്കും പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച തടകമായിരുന്നു അത്. ചിലർ ജീവനറ്റ നിലയിൽ തടാകതീരത്ത് കിടന്നു, മറ്റു ചിലർ പരാജിതരായി കീഴടങ്ങി ഇങ്ങനെ എല്ലാ സംഭവവികാസങ്ങൾക്കും ദൃക്സാക്ഷിയായ ആ തടാകത്തിന്റെയും അന്ത്യം അപ്രതീക്ഷിതമായ നേരത്തായിരുന്നു. നിഗൂഢതകൾ മാത്രം ബാക്കി വച്ച് അരാൽ കടലിനെ മരുഭൂമി വിഴുങ്ങി..

ഉസ്ബെക്കിസ്ഥാനും കസഖിസ്ഥാനും ഇടയിൽ വ്യാപിച്ച് കിടന്നിരുന്ന അരാൽ കടലിന്റെ സ്ഥാനത്ത് ഇന്ന് മണൽത്തരികളും തുരുമ്പെടുത്ത ചില കപ്പലുകളും മാത്രമാണ് ബാക്കി. പ്രേതകഥകളെ അനുസ്മരിപ്പിക്കും വിധമാണ് തടാകത്തിൽ മുഴുവനായി മുങ്ങിപോയ കപ്പലുകൾ മരുഭൂയിൽ ഉറഞ്ഞു നിൽക്കുന്നത്. തടാകത്തിന്റെ അടിത്തട്ടിലേക്ക് എങ്ങനെയാണ് ഇത്രയധികം കപ്പലുകൾ തകർന്നെത്തിയതെന്ന് ഇന്നും നിഗൂഢതകളായി തുടരുന്നു.

1960കളിലാണ് അരാൽ കടലിന്റെ അവസാന നാളുകൾ ചരിത്രങ്ങളിൽ എഴുതി ചേർത്തത്. സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്ന മേഖലയിൽ പരുത്തി കൃഷിയെ പരിപോഷിപ്പിക്കാനായി തടാകത്തിലേക്ക് ഒഴുകിയിരുന്ന മൂന്ന് നദികളെ അവർ വഴി തിരിച്ചുവിട്ടു. ഇതോടെ തടാകത്തിന്റെ ജീവൻ പതിയെ ഇല്ലാതാവാൻ തുടങ്ങി. തടാകത്തെ മണൽക്കാറ്റ് വിഴുങ്ങി. കണ്ണെത്താ ദൂരത്ത് വ്യാപിച്ച് കിടന്നിരുന്ന അരാൽ കടൽ ഇന്ന് വെറുമൊരു ചാലരുവിയാണ്.

ഒരുകാലത്ത് മത്സ്യബന്ധന, വ്യാപാര മേഖലയിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന മേഖലയായിരുന്നു ഇത്. നിരവധി വൈവിധ്യങ്ങളാൽ സമ്പന്നമായ ഭൂമിയെ പെട്ടന്നായിരുന്നു ദുരന്തം ബാധിച്ചത്. അരാൽ കടലിനെ മരഭൂമിയെടുത്തതോടെ തടാകത്തെ ആശ്രയിച്ചു കഴിഞ്ഞവരുടെ ജീവിതത്തിന്റെ താളവും തെറ്റി. മണൽക്കാറ്റ് രൂക്ഷമായതോടെ കുടൽ രോഗങ്ങളും, ശ്വാസകോശ രോഗങ്ങളും, ശിശുമരണ നിരക്കും ഉയരാൻ തുടങ്ങി. മത്സ്യബന്ധനം ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിത മാർഗം ഇല്ലാതായതോടെ ഭക്ഷണത്തിനായി ആളുകൾ പെടാപാടുപ്പെട്ടു. വിളർച്ച പോലുള്ള രോഗങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു.

കടൽ ദൈവം തന്ന ശിക്ഷയാണെന്ന് സ്വയം പറഞ്ഞ് ചിലർ വിധിയിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു, മറ്റു ചിലർ തലവര മായ്‌ക്കാൻ കഴിയുമോ എന്നറിയാൻ പ്രദേശത്ത് നിന്നും പാലായനം ചെയ്തു. കടൽത്തീരത്ത് അവശേഷിക്കുന്ന ഉപ്പ് നിക്ഷേപത്തെ ‘ അരാൽ കടലിന്റെ വരണ്ട കണ്ണുനീർ’ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ പ്രദേശവാസികൾക്ക് അൽപം പ്രതീക്ഷ നൽകുന്നത്. വരണ്ടുപോയ പ്രദേശം എന്നെങ്കിലും പഴയതു പോലെയാകുമോ എന്ന പ്രതീക്ഷ കൈവിടാതെ അവർ ജീവിക്കുന്നു.

Tags: LakeAral Sea
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies