ന്യൂഡൽഹി: ജില്ലാക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ജ്ഞാൻവാപി മസ്ജിദിൽ ഇന്ന് സർവേ നടത്തും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ 12 മണിവരെയാണ് സർവെ നടക്കുക
എഎസ്ഐയുടെ പ്രത്യേക സംഘം ഇതിനായി വാരാണാസിയിലെത്തിയിട്ടുണ്ട്. ശിവലിംഗം കണ്ടെത്തിയ ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളിൽ സർവേ നടത്താനാണ് ജില്ലാക്കോടതിയുടെ നിർദ്ദേശം. ജലസംഭരണി ഉൾപ്പെടുന്ന ഭാഗങ്ങൾ നേരത്തെ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സീൽ ചെയ്തിരുന്നു. രാവിലെ 8 മുതൽ 12 മണിവരെ സർവേ നടത്താനാണ് കോടതി അനുവാദം നൽകിയിരിക്കുന്നത്. മസ്ജിദിൽ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ല. ഈ സമയത്ത് പ്രാർത്ഥനകൾ മുടങ്ങാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
ജ്ഞാൻവാപിയിൽ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം നിർമിച്ചതെന്ന് കണ്ടെത്താനായാണ് സർവേ. ഹൈന്ദവ വിശ്വാസികളായ നാല് സ്ത്രീകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
Comments