യെനഗോവ: തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. ഒൻഡോ സംസ്ഥാനത്തെ സമീപപ്രദേശത്ത് ഞായറാഴ്ച രാത്രി അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് ചിലർ പെട്രോൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നൈജീരിയയിൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമൂലം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചരക്ക് നീക്കം ഇപ്പോഴും റോഡുമാർഗ്ഗമാണ് നടത്തുന്നത്. അതിനാൽ തന്നെ ടാങ്കർ അപകടങ്ങൾ പതിവാണ്.
2021 ജൂണിൽ ലാഗോസിൽ ഗ്യാസ് ചോർച്ച കാരണം ടാങ്കർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2022 ഏപ്രിലിൽ, സെൻട്രൽ നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഇന്ധന ടാങ്കർ മറിഞ്ഞ്, തീപിടിച്ച് 12 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് വീടുകൾ കത്തി നശിക്കുകയു ചെയതു. അതേ വർഷം ജനുവരിയിൽ, തെക്കൻ നഗരമായ അഗ്‌ബോറിൽ ഒരു ടാങ്കർ സ്‌ഫോടനത്തിൽ നാല് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ നൈജീരിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് പെട്രോൾ സബ്‌സിഡി എടുത്ത് കളഞ്ഞത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സബ്‌സിഡിയാണ് എടുത്തുകളഞ്ഞത്. ഇതൊടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില മൂന്നിരട്ടിയിലധികം വർദ്ധിച്ചു. ഇതൊടെ പ്രെടോളിയം ഉത്പന്നങ്ങളുടെ മോഷണവും നൈജീരിയിൽ പതിവാണ്.
Comments