ചെന്നൈ: പ്രതിപക്ഷ ഐക്യത്തിനെ പരിഹസിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പുലിയെ കണ്ട് പൂച്ച മുരണ്ടിട്ട് കാര്യമില്ലെന്നാണ് എന്നാണ് പ്രതിപക്ഷ കൂട്ടായ്മയോട് പറയാനുളളതെന്നും ‘ഇന്ത്യ’ കൂട്ടായ്മയിൽ ഉള്ളവർ എല്ലാം അഴിമതിക്കാരാണെന്നും യുപിഎ പാർട്ടികൾ വിജയിച്ചാൽ രാജ്യത്ത് ഓരോ ദിവസവും ഓരോ പ്രധാനമന്ത്രിയാവും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയിൽ സമാപന സമ്മേളനത്തിൽ സംസരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പും അണ്ണാമലൈ പുതിയ പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു. നരേന്ദ്രമോദി വന്നതോടെ വിഘടനവാദികൾ പോലും സ്വയം ‘ഇന്ത്യൻ’ എന്ന് വിളിച്ചു തുടങ്ങി എന്നും പേരിൽ മത്രമേ ‘ഇന്ത്യ’യൊള്ളു എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പദയാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷായും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. അഴിമതികൾ മറയ്ക്കാനാണ് പുതിയ പേര് എന്നും എന്തുതന്നെയാണെങ്കിലും ജനങ്ങൾ പ്രതിപക്ഷത്തെ കാണുന്നത് അഴിമതിയുടെ പ്രതിരൂപമായാണ് എന്നും അമിത് ഷ്ാ പറഞ്ഞു.
പ്രധാനമന്ത്രി രാമനാഥപുരത്ത് മത്സരിക്കണമെന്ന ആഗ്രഹം സഫലമാവട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്കായി ജീവിക്കുന്ന സേവകനാണെന്നും ത്രാസിൽ അദ്ദേഹത്തിന്റെ തട്ട് താണ് തന്നെയിരിക്കുമെന്നും മറ്റാർക്കും ഇതിന് സാധിക്കില്ലെന്നും അണ്ണാമലൈ പറഞ്ഞു. വൻ വരവേൽപ്പാണ് പദയാത്രയ്ക്ക് തമിഴ് ജനത നൽകിവരുന്നത്. ഇന്നലെ രാമേശ്വരത്ത് നടന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. തമിഴ്നാടിന്റെ വികസനത്തിന് വേണ്ടിയുള്ള യാത്രയാണ് ഇതെന്നായിരുന്നു അമിത് ഷാ പദയാത്ര ഉദ്ഘാടനം ചെയ്ത് പറഞ്ഞത്.
Comments