ബീജിംഗ്: ലോക സർവകലാശാല ഗെയിംസിൽ നേട്ടം കൊയ്ത് ഇന്ത്യ. ഇന്ത്യൻ ഷൂട്ടർമാരും അമ്പെയ്‌ത്തുകാരും ഇന്ത്യയ്‌ക്കായി ഇതുവരെ ആറ് മേഡലുകളആണ് നേടിയത്. ഷൂട്ടർമാരായ ഐശ്വരി പ്രതാപ് സിംഗ് തോമർ, ദിവ്യാൻഷ് സിംഗ് പൻവാർ, അർജുന് ബാബുത എന്നിവർ പത്ത് മീറ്റർ എയർ റൈഫിൾ പുരുഷ ടീമിന്റെ സ്വർണം നേടി. ചൈനയിലെ ചെങ്ഡുവിലാണ് മത്സരങ്ങൾ നടക്കുന്നത്.
പത്ത് മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഐശ്വരി സ്വർണം നേടി. വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ അവ്‌നീത് കൗർ സ്വർണം നേടി. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ സംഗംപ്രീത് ബിസ്ലയും അമൻ സൈനിയും യഥാക്രമം സ്വർണവും വെങ്കലവും നേടി. ഇന്ത്യ 17 മെഡലുകളും ഒൻപത് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടി ടൂർണമെന്റിൽ രണ്ടാം സ്ഥാനത്താണ്. 21 മെഡലുകളുമായി ചൈനയാണ് പട്ടികയിൽ ഒന്നാമത്.
The 4⃣th🥇for 🇮🇳 at the #WorldUniversityGames
Marking another feat in #Archery🏹, the Compound Mixed Team of @kheloindia athletes Aman Saini & Pragati put up a brilliant show against 🇰🇷 in the final to win 🥇 with a score of 157-156
Many congratulations to both on the 🥇👏🥳 pic.twitter.com/KuXYWIF190
— SAI Media (@Media_SAI) July 30, 2023
“>
അമ്പെയ്‌ത്ത് മിക്സഡ് ടീം ഫൈനലിൽ ഇന്ത്യയുടെ അമൻ സൈനിയും പ്രഗതിയും കൊറിയയെ ഒരു പോയിന്റിന് തോൽപ്പിച്ച് സ്വർണം നേടി. 160-ൽ 157 പോയിന്റ് നേടിയാണ് ഇന്ത്യ മെഡൽ നേടിയത്. വനിതാ റികർവ് ആർച്ചർമാരായ റീത്ത സവായാൻ, സംഗീത, തനിഷ വർമ എന്നിവരും ഫ്രാൻസിനെ 5-4ന് തോൽപ്പിച്ച് വെങ്കല മെഡൽ കരസ്ഥമാക്കി. ഏകദേശം 230 ഇന്ത്യൻ അത്ലറ്റുകളാണ് ചെങ്ഡു മീറ്റിൽ മത്സരിക്കുന്നത്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക സർവകലാശാല ഗെയിംസ് ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്‌പോർട്‌സ് ഇവന്റുകളിൽ ഒന്നാണ്.
Comments