തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. എൻഎസ്എസ് എടുത്ത നിലപാടിനെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മത വിശ്വാസത്തിന് ഭരഘടനപരമായ അവകാശമുണ്ട്. എന്നാൽ ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് സ്പീക്കറുടെ പ്രസംഗമെന്നും അദ്ദേഹം ആരോപിച്ചു. അധികാര സ്ഥാനത്തിന്റെ പരിരക്ഷ ഉപയോഗിച്ചും രാഷ്ട്രീയപ്രേരിതവുമായാണ് സ്പീക്കർ വിവാദ പ്രസ്താവന നടത്തിയതും അതിൽ ഉറച്ച് നിൽക്കുന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു മതവുമായി ബന്ധപ്പെട്ട മൗലിക കാര്യങ്ങളെയാണ് അദ്ദേഹം വിമർശിച്ചത്. ഗണപതി മിത്താണെന്ന് ഏത് ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പറഞ്ഞതെന്നും വത്സൻ തില്ലങ്കേരി ആഞ്ഞടിച്ചു. സമരങ്ങൾ തിരഞ്ഞെടുപ്പിനുള്ള അജണ്ടയല്ലെന്നും ബാലൻസ് ചെയ്യാൻ പോലും മറ്റു മതങ്ങളെ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സർക്കാർ മുൻ നിലപടുകളിൽ പലതും പിൻവലിച്ചിട്ടുണ്ട്. ഷംസീർ നടത്തിയ പ്രസ്താവന പിൻവലിച്ച് രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കർ അദേഹത്തിന്റെ മതത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Comments