തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയിൽ രാഷ്ട്രപതിക്ക് പരാതി നൽകി. സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് രാഷ്ട്രപതിത്ത് പരാതി നൽകിയത്. ഹിന്ദുക്കളുടെ മതവികരാത്തെ വ്രണപ്പെടുത്തുന്ന പ്രസംഗമാണ് സ്പീക്കർ നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ജൂലൈ 21ന് എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന വേളയിലാണ് സ്പീക്കർ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയത്. ഗണപതിയും പുഷ്പക വിമാനവുമെല്ലാം മിത്തുകളാണെന്നും ഹിന്ദുത്വ കാലഘട്ടത്തിലെ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നുമായിരുന്നു ഷംസീറിന്റെ വാദം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങൾ എന്നും ഷംസീറിന്റെ വാക്കുകളിലുണ്ടായിരുന്നു. ഇത്തരത്തിൽ സ്പീക്കർ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്.
Comments