മുംബൈ: ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജ ജയിലിലായിരുന്ന ബാളിവുഡ് നടി ക്രിസാൻ പെരേര (27) നാലുമാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ഏപ്രിൽ താരം ജയിൽ മോചിതയായിരുന്നു. കേസിൽ നടിയെ കുടുക്കിയതാണെന്ന് തെളിഞ്ഞതോടെയാണ് ഷാർജ പോലീസ് വിട്ടയച്ചത്.
കെവിൻ പേരേരയാണ് സഹോദരി ഇന്ത്യയിലേക്ക് മടങ്ങിവരുന്ന വിവരം സോഷ്യൽ മീഡയയിലൂടെ അറിയിച്ചത്. തുടർന്ന് സഹോദരിയെ വിമാനത്താവളത്തിൽ കാണാനെത്തുന്നതിന്റെയും ഇരുവരും കരച്ചിലടക്കാനാകാതെ പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
ഷാർജ വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ട്രോഫിക്കുള്ളിൽ ഒളിപ്പിച്ചനിലയിൽ ലഹരിമരുന്ന് പിടികൂടിയതിനെത്തുടർന്നാണ് ക്രിസാൻ പെരേര പിടിയിലാകുന്നത്. തുടർന്ന് ഏപ്രിൽ ഒന്നിന് ക്രിസാനിനെ ഷാർജയിലെ ജയിലിലടച്ചു. ഒരുമാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നിരുന്നു.
ക്രിസാനിനെ ആന്റണി പോൾ, രാജേഷ് ബഭോട്ടെ എന്നിവർ കുടുക്കിയതാണെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവരെയും മുംബൈ പോലീസ് അറസ്റ്റുചെയ്തിരുന്നു.അതേസമയം ഇന്ത്യയിലെത്തിയതിന് പിന്നാലെ താരം കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മുംബൈ കമ്മിഷണർ ഓഫീസിലെത്തിയിരുന്നു. ഇതിന് ശേഷം കമ്മിഷണർ നടിക്കൊപ്പം വാർത്ത സമ്മേളനവും നടത്തിയിരുന്നു.
View this post on Instagram
“>
View this post on Instagram
Comments