വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടുകയും രാജ്യത്തെ റെയിൽവേ ശൃംഖലയിൽ വലിയൊരു മുന്നേറ്റവും സൃഷ്ടിച്ചിരിക്കുകയാണ്. വന്ദേഭാരതിന്റെ നിർമ്മാണത്തിന് വേണ്ടി 1343.72 കോടി രൂപയോളം ചിലവഴിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് യാത്രികരുടെ സൗകര്യവും സുരക്ഷയും ഒപ്പം കാര്യക്ഷമതയും മുൻനിർത്തി പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്.
ട്രെിയിനിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി പറയുന്നത് കവച് സുരക്ഷാ സംവിധാനമാണ്. കൂടാതെ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു എന്നതിനാൽ തന്നെ യാത്രാ സമയം ഗണ്യമായി കുറക്കാൻ സാധിക്കുന്നു. മികച്ച യാത്രാനുഭവം ഉറപ്പ് വരുത്തുന്നതിനായി ആധുനിക കോച്ചുകൾ ഉൾപ്പെടെ റെയിൽവേ അവതരിപ്പിച്ചു.
റെയിൽവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഏറ്റവും മെച്ചപ്പെട്ട സവിശേഷതകൾ
- വന്ദേഭാരത് എക്‌സ്പ്രസിൽ കവച് സുരക്ഷാ സംവിധാനം സജ്ജമാക്കി
- 160 കിലോമീറ്റർ വരെ മെച്ചപ്പെട്ട ആക്‌സിലറേഷനും സെമി-ഹൈസ്പീഡ് ഓപ്പറേഷനും
- തടസ്സങ്ങളില്ലാത്ത യാത്രയ്‌ക്കായി മെച്ചപ്പെട്ട രീതിയിലുള്ള കടന്നുപോകാൻ സാധിക്കുന്ന പാത
- ഓട്ടോമാറ്റിക്ക് പ്ലഗ് ഡോറുകൾ
- എക്‌സിക്യൂട്ടീവ് ക്ലാസിലെ റിവോൾവിംഗ് സീറ്റുകൾക്കൊപ്പം തന്നെ ചാരിയിരിക്കുന്ന എർഗണോമിക് സീറ്റുകൾ
- മെച്ചപ്പെട്ട യാത്രസുഖം
- എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് സൗകര്യം
- ഹോട്ട് കേസ്, ബോട്ടിൽ കൂളർ, ജീപ് ഫ്രീസർ, ഹോട്ട് വാട്ടർ എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന മിനി കിച്ചൺ
- മികച്ച ലൈറ്റിംഗ്
- ദിവ്യാംഗനരായ യാത്രികർക്കായി പ്രത്യേക ശുചിമുറികൾ
- ഓരോ കോച്ചിലും അടിയന്തിരമായി തുറക്കാൻ സാധിക്കുന്ന ജനലുകളും അഗ്നിശമന ഉപകരണങ്ങളും
- സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ
- എല്ലാ കോച്ചുകളിലും എമർജൻസി അലാറം പുഷ് ബട്ടണുകളും ടോക്ക്-ബാക്ക് യൂണിറ്റുകളും
- കോച്ചിന് പുറത്തുള്ള റിയർ വ്യൂ ക്യാമറകൾ ഉൾപ്പെടെ നാല് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകൾ.















