ഡൽഹി: മോദി സമുദായത്തിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ചത് അനാദരവായ ഭാഷയാണെന്ന് പ്രമുഖ നിയമജ്ഞൻ ഹരീഷ് സാൽവെ. ശിക്ഷാവിധി സസ്പെൻഡ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ തീരുമാനം കേസിനെ ചോദ്യം ചെയ്യുന്നതല്ലെന്നും രാഹുൽ ഗാന്ധിയുടെ ആശങ്ക മാത്രം പരിഗണിച്ചു കൊണ്ടുള്ള സ്റ്റേ മാത്രമാണുണ്ടായതെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹരീഷ് സാൽവെ പറഞ്ഞു. രാഹുലിന്റേത് ഒരു പൊതുപ്രവർത്തകന് ചേർന്ന ഭാഷയായിരുന്നില്ല എന്നും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറൽ കൂടിയായിരുന്ന സാൽവെ വ്യക്തമാക്കി.
‘രാഹുൽ ഗാന്ധിയെ കുറ്റക്കാരനാക്കണോ വേണ്ടയോ എന്നത് വേറെ വിഷയമാണ്. എന്നാൽ അങ്ങേയറ്റം അനാദരവോടെയായിരുന്നു അദ്ദേഹത്തിന്റെ സംസാര രീതി. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു, എന്നിട്ട് താൻ പൊതു പ്രവർത്തകനാണെന്ന് സ്വയം പറയുന്നു. അദ്ദേഹം എത്ര നിഷേധിച്ചാലും എല്ലാവർക്കും അത് അറിയാം. പ്രധാനമന്ത്രിയാകാൻ അദ്ദേഹം സ്വപ്നം കാണുന്നു. ഇത്തരമൊരു ഭാഷ ഉപയോഗിക്കുന്നതാണോ അദ്ദേഹത്തിന്റെ ഉയരം’.
‘രാഹുൽ പറഞ്ഞത് തെറ്റാണെന്നും ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി ജഡ്ജിമാർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളിലാണ് ന്യായം എന്ന അടിസ്ഥാനത്തിലല്ല ശിക്ഷാവിധി സ്റ്റേ ചെയ്തത്. കേസിൽ ഒരു തീരുമാനമുണ്ടാകുന്നതുവരെ രാഹുൽ പ്രതിനിധീകരിക്കുന്ന മണ്ഡലം ഒഴിഞ്ഞു കിടക്കരുത് എന്നോർത്തു കൊണ്ടാണ് വിധിക്ക് സുപ്രീം കോടതി സ്റ്റേ നൽകിയത്’- ഹരീഷ് സാൽവെ പറഞ്ഞു.
Comments