ന്യൂഡൽഹി: അഴിമതികൾ കാരണമാണ് പ്രതിപക്ഷത്തിന് പേര് മാറ്റേണ്ടി വന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 12 ലക്ഷം കോടിയുടെ അഴിമതിയാണ് യുപിഎ നടത്തിയത്. ഇത് മറയ്ക്കാനാണ് പ്രതിപക്ഷം പേര് മാറ്റിയത്. പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുപിഎ എന്നത് നല്ല പേരായിരുന്നു, എന്തിനാണ് അത് മാറ്റുന്നതെന്ന് അമിത് ഷാ ചോദിച്ചു. ബോഫോഴ്സ്, 2 ജി, നാഷണൽ ഹെറാൾഡ് തുടങ്ങി നിരവധി അഴിമതികളിലാണ് യുപിഎ ഉൾപ്പെട്ടിരിക്കുന്നത്. അതിനാലാണ് അവർക്ക് പേര് മാറ്റേണ്ടി വന്നതെന്ന് അമിത് ഷാ പറഞ്ഞു.
സഖ്യത്തിന്റെ പേര് മാറ്റുകയല്ലാതെ അവർക്ക് വേറെ വഴിയില്ലെന്നും എന്നാൽ അഴിമതികളിൽ ഉൾപ്പെടാത്തതിനാൽ ബിജെപിയ്ക്കും എൻഡിഎയ്ക്കും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ രാജ്യത്തിന് സുസ്ഥിരമായ സർക്കാരിനെ പ്രധാനം ചെയ്യതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിലെ പ്രസംഗത്തിൽ അമിത് ഷാ പലതവണ കോൺഗ്രസിനെ ആക്രമിച്ചു. വലിയ പ്രതീക്ഷയോടെ എത്തിയ പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടിയാണ് ഭരണമുന്നണി നൽകിയത്.
‘യുപിഎ, നല്ല പേരായിരുന്നു..എന്തുകൊണ്ടാണ് സഖ്യത്തിന്റെ പേര് മാറ്റേണ്ടി വന്നത്..? 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് യുപിഎ നടത്തിയത്. ബോഫോഴ്സ് അഴിമതി, 2 ജി സ്പെക്ട്രം അഴിമതി, സിഡബ്ല്യുജി അഴിമതി, കൽക്കരി കുംഭകോണം, ആദർശ് കുംഭകോണം, നാഷണൽ ഹെറാൾഡ് കുംഭകോണം, വാദ്രയുടെ ഡിഎൽഎഫ് അഴിമതി, കാലിത്തീറ്റ കുംഭകോണം എന്നിവയിൽ ആരാണ് ഉൾപ്പെട്ടിരിക്കുന്നത് ? അമിത് ഷാ ചോദിച്ചു. സഖ്യത്തിന്റെ പേര് മാറ്റുകയല്ലാതെ അവർക്ക് വേറെ വഴിയില്ല. ഒരു തട്ടിപ്പിലും ഉൾപ്പെടാത്തതിനാൽ ഞങ്ങൾക്ക് പേര് മാറ്റേണ്ടതില്ല. സുസ്ഥിര സർക്കാരിവനായാണ് എൻഡിഎ രാജ്യത്തിന് സംഭാവന ചെയ്തത്.’
Comments