ബെംഗളൂരു: സമൂഹ മാദ്ധ്യമങ്ങളിലൂടെ അമുസ്ലീങ്ങളുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ രോഷം ശക്തമാകുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നുള്ള സയ്യിദ് അലി അക്ബർ ജാഗിർദാറാണ് കാഫിർമാരുടെ തലവെട്ടാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ സോഷ്യൻ മീഡിയയിൽ നിരന്തരം പോസ്റ്റ് ചെയ്തത്.
കർണാടകയിലെ യാദ്ഗിരി ജില്ലക്കാരനാണ് ഇയാൾ. കോഹിനൂർ സോളാർ കൺസ്ട്രക്ഷൻ ആൻഡ് സൊല്യൂഷൻസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരനാണെന്ന് ഇയാൾ അവകാശപ്പെടുന്നു. ഇസ്ലാമിന്റെ ജീവിത ധർമ്മങ്ങൾ എന്ന പേരിൽ നിരവധി വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇതിൽ മിക്കതും ഹിന്ദു സമൂഹത്തിനെതിരായ വിദ്വേഷം വാരിവിതറുന്നതാണ്.
‘കുട്ടിക്കാലം മുതൽ, ഇസ്ലാമിന്റെ സ്ഥാപകനെതിരെ ആരെങ്കിലും തുനിഞ്ഞാൽ, അവരുടെ തല ഉടനടി വെട്ടാനാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. അത് നടത്തുക തന്നെ ചെയ്യും. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നവരുടെ തന്ത്രങ്ങൾ ഈ ലോകത്ത് മാത്രമേ പ്രവർത്തിക്കൂ, മരണാനന്തര ജീവിതത്തിൽ, കാഫിറുകളെ നിത്യ നരകാഗ്നിയിൽ കത്തിക്കുമെന്നും’ ഇയാൾ പറയുന്നു. ഇത് പോലെ നിരവധി വീഡിയോകളാണ് ഇയാളുടെ വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാമിസ്റ്റുകളെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ അന്തിമ ലക്ഷ്യമെന്നും സയ്യിദ് അവകാശപ്പെടുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് സയ്യിദ് അലിഅക്ബർ ജാഗിർദാറിനെതിരെ യാദ്ഗിരി റൂറൽ പോലീസ് കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹിന്ദുക്കൾക്കെതിരെ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതിന് അക്ബർ സയ്യിദ് ബഹാദൂർ അലി (23), മുഹമ്മദ് അയാസ് (21) എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ മഹന്തേഷ് പാട്ടീൽ അറിയിച്ചു.
Comments