ലക്നൗ : മുഹറം ഘോഷയാത്രയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച 33 ഇസ്ലാമിസ്റ്റുകളിൽ നിന്ന് 1 കോടി രൂപ പിഴ ഈടാക്കാൻ തീരുമാനിച്ച് യോഗി സർക്കാർ . ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ നിന്നുള്ള ഇസ്ലാമിസ്റ്റുകൾ ഘോഷയാത്രയ്‌ക്കിടെ പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ ഈ മാസം ഒന്നിനാണ് പുറത്തു വന്നത് . മിർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോധാന, കിഷുന്ദാസ്പൂർ ഗ്രാമങ്ങളിലാണ് ഘോഷയാത്രയ്‌ക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നത് .
സാഹിൽ അലി, ഈദു, കൈഫ്, മുഹമ്മദ് കാഷ്, മുഹമ്മദ് ഷെരീഫ്, സലിം, ദിൽഷാദ്, സജ്ജക്കിന്റെ മകൻ സഞ്ജയ്, താലിം, നൗഷാദ്, മുഹമ്മദ് , അലി, വസീം, അഫ്സൽ. , മുഹമ്മദ് കൈഫ്, ഇബ്രാർ, അഫ്താബ്, ഇർഷാദ്, മുഷ്താഖ്, ദിൽഷാദ് അലി, ഷേർ അലി, റഫീഖ്, ഇഷ്തിയാക്, ഇജാസ്, ഇബ്നൈൻ, മജീദ്, സർഫറാസ്, കൈഫ്, അസ്ലം, മഹ്താബ്, അബ്ദുൾ അസീസ്, മുഹമ്മദ് ഷമീം മുഹമ്മദ് ഫിറോസ് എന്നിവരാണ് പിടിയിലായത് .
ഈ 33 പ്രതികളിൽ 13 പേർക്കെതിരെ, അനധികൃതമായി ഭൂമി കൈവശം വച്ചതിനും ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിട്ടുണ്ട്. ഭൂമി ഒഴിയാൻ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവരിൽ നിന്ന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരവും യുപി സർക്കാർ ഈടാക്കും .19.80 ലക്ഷം രൂപ വരെയാണ് ഒരാളിൽ നിന്ന് നഷ്ടപരിഹാര തുകയായി ഈടാക്കുക .
പ്രതികളുടെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ റവന്യൂ സംഘങ്ങൾ ബുധനാഴ്ച ഇവിടെയെത്തിയിരുന്നു. സുരക്ഷയ്‌ക്കായി പോലീസ് സേനയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.ഭൂമി അളന്നശേഷം മച്ചലിശഹാറിലെ ഡെപ്യൂട്ടി തഹസിൽദാർ സന്തോഷ് കുമാർ യാദവ് എല്ലാ പ്രതികളുടെയും കുടുംബാംഗങ്ങൾക്ക് നോട്ടീസ് കൈമാറി.
ഈ നോട്ടീസിൽ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രതികളായ 13 പേരും 15 ദിവസത്തിനകം കയ്യേറ്റം സ്വയം നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ പ്രതികളും 15 ദിവസത്തിനകം ഈ നഷ്ടപരിഹാരം കെട്ടിവയ്‌ക്കണം. നിശ്ചിത സമയത്തിനുള്ളിൽ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments