കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പശ്ചിമബംഗാൾ സന്ദർശനം ഇന്ന്. കൊൽക്കത്തയിൽ എത്തുന്ന രാഷ്‌ട്രപതി രാജ്ഭവനിൽ ബ്രഹ്‌മ കുമാരീസ് സംഘടിപ്പിക്കുന്ന നാശ് മുക്ത് ഭാരത് അഭിയാന്് കീഴിലുളള മൈ ബംഗാൾ അഡിക്ഷൻ ഫ്രീ ബംഗാൾ പദ്ധതിയ്‌ക്ക് തുടക്കം കുറിക്കും. തുടർന്ന് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് എഞ്ചിനീഗറിംഗ് ലിമിറ്റഡിൽ ഇന്ത്യൻ നാവികസേനയുടെ 17എയ്‌ക്ക് കീഴിൽ വരുന്ന ആറാമത്തെ കപ്പലായ ഐഎൻഎസ് വിന്ധ്യഗിരിയും രാജ്യത്തിനായി രാഷ്‌ട്രപതി സമർപ്പിക്കും.
കർണാടകയിലെ പർവതനിരയുടെ പേരായ വിന്ധ്യഗിരി, പ്രോജക്ട് 17എയ്‌ക്ക് വീഴിൽ വരുന്ന ആറാമത്തെ യുദ്ധകപ്പലാണ്. മെച്ചപ്പെട്ട സ്റ്റെൽത്ത് ഫീച്ചറുകൾ, നൂതനമായ ആയുധങ്ങൾ, സെൻസറുകൾ, പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവ ഈ യുദ്ധക്കപ്പലിന്റെ പ്രത്യേകതയാണ്. പഴയ ഐഎൻഎസ് വിന്ധ്യഗിരി 1981 ജൂലൈ 8 മുതൽ 2011 ജൂൺ 12 വരെയുളള 31വർഷക്കാലം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെല്ലുവിളി നിറഞ്ഞ പല ദൗത്യങ്ങൾക്കും വിവിധ രാജ്യങ്ങളുമായി ചേർന്നുളള സൈനിക അഭ്യാസങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഐഎൻഎസ് വിന്ധ്യഗിരി ഇന്ത്യയുടെ നാവികസേനയുടെ പാരമ്പര്യത്തെ തുറന്ന് കാട്ടുന്നതാണ്. അതേസമയം തദ്ദേശീയ പ്രതിരോധം വർദ്ധിപ്പിക്കാനും വിന്ധ്യഗിരി മുതൽക്കൂട്ടാകും.
പ്രൊജക്റ്റ് 17എ പദ്ധതിയ്‌ക്ക് കീഴിൽ എം/എസ് എംഡിഎല്ലിന്റെ ഭാഗമായി നാല് കപ്പലുകളും എം/എസ് ജിആർഎസ്ഇ കീഴിലുളള മൂന്ന് കപ്പലുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. 2019-2022 വർഷത്തിൽ പദ്ധതിയുടെ ഭാഗമായുളള ആദ്യ അഞ്ച് കപ്പലുകൾ എംഡിഎല്ലും ജിആർഎസ്ഇയും ചേർന്ന് നാടിനായി സമർപ്പിച്ചിരുന്നു. യുദ്ധക്കപ്പലുകളുടെ രൂപകൽപന പ്രവർത്തനങ്ങൾ നടത്തുന്ന പയനിയർ ഓർഗനൈസേഷനായ ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പ്രൊജക്റ്റ് 17എ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സങ്കേതികപരമായി പഴയതിനേക്കാൾ കൂടുതൽ സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിന്ധ്യഗിരി.
Comments