തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുള പരിപാലനത്തിന് പണം അനുദിച്ച് ധനവകുപ്പ്. നീന്തൽ കുളത്തിന്റെ അഞ്ചാം ഘട്ട പരിപാലത്തിനായിട്ടാണ് നാല് ലക്ഷത്തിൽ അധികം തുക അനുവദിച്ചത്. നീന്തൽ കുളത്തിന്റെ പരിപാലനം കൃത്യമായി നടത്തിപ്പിനായി ഊരാളുങ്കൽ ലേബർ സൊസൈറ്റിയെയാണ് വിനോദ സഞ്ചാര വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കാലി ഖജനാവുമായി ധനവകുപ്പും മന്ത്രി ബാലഗോപാലനും നട്ടം തിരിയുന്നതിനിടയിലാണ് നിന്തൽ കുളത്തിന് പ്രത്യേക ഫണ്ട് അനുവദിച്ചത്. 4,03,383 രൂപയാണ് ഇതിനായി അനുവദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇടതു നിയന്ത്രണത്തിലുള്ള സഹകരണ നിർമ്മാണ സൊസൈറ്റിയായ ഊരാളുങ്കലിന് തന്നെയാണ് ഈ കരാറും നൽകിയെന്നതാണ് ശ്രദ്ധേയം.
പൊതുമരാമത്ത് വകുപ്പും വിനോദ സഞ്ചാര വകുപ്പും നിന്തൽ കുളത്തിന്റെ ജോലികൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു.
ഇതിന് മുൻപ് 2022 ൽ സമാനമായ രീതിയിൽ കുളത്തിന്റെ പരിപാലനത്തിനായി തുക അനുവദിച്ചിരുന്നു. സംസ്ഥാനത്ത് ധനവകുപ്പ് പല മേഖലകളിലും സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയിട്ട് ഉണ്ട്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം പോലും നൽകി തുടങ്ങിയിട്ടില്ല. ഈ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ധനവകുപ്പിന്റെ അനാവശ്യ ധൂർത്ത് എന്ന വാദവും ഉയരുന്നുണ്ട്.
Comments