നീറ്റ്‌ കൊണ്ടുവന്നത് തന്നെ അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡിഎംകെക്കാരൻ ഗാന്ധിശെൽവൻ; നീറ്റിന്റെ പേരിൽ ഡി എം കെ തമിഴരെ തുടർച്ചയായി കബളിപ്പിക്കുന്നു; ; നാടകം പൊളിച്ചടുക്കി കെ അണ്ണാമലൈ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നീറ്റ്‌ കൊണ്ടുവന്നത് തന്നെ അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഡിഎംകെക്കാരൻ ഗാന്ധിശെൽവൻ; നീറ്റിന്റെ പേരിൽ ഡി എം കെ തമിഴരെ തുടർച്ചയായി കബളിപ്പിക്കുന്നു; ; നാടകം പൊളിച്ചടുക്കി കെ അണ്ണാമലൈ

Janam Web Desk by Janam Web Desk
Aug 23, 2023, 04:55 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : എത്ര പ്രതിഷേധങ്ങൾ നടത്തിയാലും, നിയമസഭയിൽ എത്ര പ്രമേയങ്ങൾ പാസാക്കിയാലും, അത് ഒരിക്കലും നടക്കില്ലെന്ന് നന്നായി അറിയാവുന്ന വിഷയത്തിൽ, ജനങ്ങളെ തുടർച്ചയായി കബളിപ്പിക്കുകയാണ് ഡിഎംകെ എന്ന് കെ അണ്ണാമലൈ. നീറ്റ്’ പരീക്ഷയുടെ ഉത്തരവാദികൾ ആരെന്നതുൾപ്പെടെ കണക്കുകൾ വെളിപ്പെടുത്തി, ഡിഎംകെ നടത്തുന്ന നാടകം കെ അണ്ണാമലൈ പൊളിച്ചടുക്കി.

2010 ഡിസംബർ 21-ന് കോൺഗ്രസ്-ഡിഎംകെ സഖ്യ മന്ത്രിസഭയാണ് ‘നീറ്റ്’ പരീക്ഷ കൊണ്ടുവന്നത് . ഡിഎംകെയ്‌ക്ക് വേണ്ടി അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഗാന്ധിശെൽവനാണ് ഇത് കൊണ്ടുവന്നത്. മെഡിക്കൽ പഠനത്തിനുള്ള പരീക്ഷ ‘നീറ്റ്’ പരീക്ഷാ സമ്പ്രദായത്തിൽ നടത്തണമെന്ന് ആദ്യമായി പറഞ്ഞത് ഡിഎംകെ മന്ത്രിയാണ്.വസ്തുതകൾ നിരത്തി കെ അണ്ണാമലൈ പറഞ്ഞു.

നീറ്റ് പരീക്ഷാ സമ്പ്രദായം വേണ്ടെന്ന് 2013 ഓഗസ്റ്റിൽ സുപ്രീം കോടതി വിധിച്ചതാണ്. എന്നാൽ ഇതിനെതിരെ, അന്നത്തെ ഡിഎംകെ – കോൺഗ്രസ് സഖ്യ കേന്ദ്ര സർക്കാർ, ‘നീറ്റ് നടത്തണം’ എന്ന് അപ്പീൽ നൽകുകയായിരുന്നു. അന്ന് മുൻ ധനമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം സുപ്രീം കോടതിയിൽ ‘നീറ്റ് നടത്തണം’ എന്നാണ് വാദിച്ചത്. ഇതിനെ തുടർന്നാണ് 2017ൽ ‘മെഡിക്കൽ പഠനത്തിനുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷാ നടപടിക്രമം പാലിക്കണം’ എന്ന കർശനമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
അതേ വർഷം തന്നെ 2017ൽ ,അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തമിഴ്‌നാട്ടിലെ ഗ്രാമീണരും പാവപ്പെട്ടവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിന് സംവരണം നൽകണമെന്ന് തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു. അന്ന് ജെ.പി. നദ്ദ നിർദ്ദേശിച്ചത് കൊണ്ട് മാത്രം നടപ്പിൽ വന്ന 7.5 ശതമാനം സംവരണത്തിന്റെ ആനുകൂല്യം തമിഴ്‌നാട് സർക്കാർ സ്‌കൂൾ വിദ്യാർഥികൾ അനുഭവിക്കുന്നുണ്ട്.

ഡിഎംകെ ഭരിക്കുന്ന ബാലാജി മെഡിക്കൽ കോളജ്, ഭാരത് മെഡിക്കൽ കോളജ്, അരുണ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സ്വകാര്യ ഫീസ് കൊള്ളയെ സഹായിക്കാനാണോ മുഖ്യമന്ത്രി സ്റ്റാലിൻ നീറ്റ് പരീക്ഷയെ ശക്തമായി എതിർക്കുന്നത്? അതുകൊണ്ടാണ് വിദ്യാർത്ഥികളെ ‘നീറ്റ്’ പരീക്ഷയ്‌ക്ക് യോഗ്യരാക്കാനും അവരെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഒരു തരി പോലും ശ്രമിക്കാതെ ഡിഎംകെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് വെറുതെ നിർബന്ധിക്കുന്നത് . കെ അണ്ണാമലൈ പറഞ്ഞു.

എല്ലാത്തിനും കോടതിയുടെ വാതിലിൽ മുട്ടുന്ന ഡിഎംകെ എന്തുകൊണ്ട് നീറ്റ് പരീക്ഷയ്‌ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചില്ല. കോടതിയിൽ പോയാൽ മാനം പോകുമെന്ന് അവർക്കറിയാം. ഒറ്റ ദിവസം കൊണ്ട് മുഴുവൻ പ്രശ്നവും തീരുമോ എന്ന ഭയമാണ് കാരണം.പരീക്ഷ ഭയന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത് ‘നീറ്റിൽ’ മാത്രമാണോ?സ്കൂൾ ഫൈനൽ പരീക്ഷ ഭയന്ന് നൂറുകണക്കിന് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതിനാൽ പ്ലസ്-2 പരീക്ഷ നിരോധിക്കാമോ? അണ്ണാമലൈ ചോദിച്ചു.

നീറ്റിലെ തോൽവിയിൽ ഇതുവരെ 21 വിദ്യാർഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ, എൻസിആർബിയുടെ കണക്കുകൾ പ്രകാരം 2017ൽ 9,905 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു.അതിൽ 59.71 ശതമാനം ആൺകുട്ടികളും 47.56 ശതമാനം പെൺകുട്ടികളുമാണ്. 2018ൽ ഇത് 10,159 ആയി ഉയർന്നു, അതിൽ 52.85 ശതമാനം പുരുഷ വിദ്യാർത്ഥികളും 47.15 ശതമാനം പെൺകുട്ടികളുമാണ്. 2019ൽ ഇത് 10,335 ആയിരുന്നു; 2020-ൽ അത് അതിവേഗം 12,526 ആയി വർദ്ധിച്ചു. 2021 ലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആത്മഹത്യാ കേസുകളുടെ എണ്ണവും വർദ്ധിച്ചു. 56.51 ശതമാനം ആൺകുട്ടികളും 43.49 ശതമാനം വിദ്യാർത്ഥിനികളും. ആകെ 13,089 പേർ ആത്മഹത്യ ചെയ്തു. ഇതിൽ 10,732 പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. ഇവരിൽ 864 പേർ സ്‌കൂൾ ഫൈനൽ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മരിച്ചത്.

Tags: NEETk annamalai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies