ചെന്നൈ : എത്ര പ്രതിഷേധങ്ങൾ നടത്തിയാലും, നിയമസഭയിൽ എത്ര പ്രമേയങ്ങൾ പാസാക്കിയാലും, അത് ഒരിക്കലും നടക്കില്ലെന്ന് നന്നായി അറിയാവുന്ന വിഷയത്തിൽ, ജനങ്ങളെ തുടർച്ചയായി കബളിപ്പിക്കുകയാണ് ഡിഎംകെ എന്ന് കെ അണ്ണാമലൈ. നീറ്റ്’ പരീക്ഷയുടെ ഉത്തരവാദികൾ ആരെന്നതുൾപ്പെടെ കണക്കുകൾ വെളിപ്പെടുത്തി, ഡിഎംകെ നടത്തുന്ന നാടകം കെ അണ്ണാമലൈ പൊളിച്ചടുക്കി.
2010 ഡിസംബർ 21-ന് കോൺഗ്രസ്-ഡിഎംകെ സഖ്യ മന്ത്രിസഭയാണ് ‘നീറ്റ്’ പരീക്ഷ കൊണ്ടുവന്നത് . ഡിഎംകെയ്ക്ക് വേണ്ടി അന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ഗാന്ധിശെൽവനാണ് ഇത് കൊണ്ടുവന്നത്. മെഡിക്കൽ പഠനത്തിനുള്ള പരീക്ഷ ‘നീറ്റ്’ പരീക്ഷാ സമ്പ്രദായത്തിൽ നടത്തണമെന്ന് ആദ്യമായി പറഞ്ഞത് ഡിഎംകെ മന്ത്രിയാണ്.വസ്തുതകൾ നിരത്തി കെ അണ്ണാമലൈ പറഞ്ഞു.
നീറ്റ് പരീക്ഷാ സമ്പ്രദായം വേണ്ടെന്ന് 2013 ഓഗസ്റ്റിൽ സുപ്രീം കോടതി വിധിച്ചതാണ്. എന്നാൽ ഇതിനെതിരെ, അന്നത്തെ ഡിഎംകെ – കോൺഗ്രസ് സഖ്യ കേന്ദ്ര സർക്കാർ, ‘നീറ്റ് നടത്തണം’ എന്ന് അപ്പീൽ നൽകുകയായിരുന്നു. അന്ന് മുൻ ധനമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം സുപ്രീം കോടതിയിൽ ‘നീറ്റ് നടത്തണം’ എന്നാണ് വാദിച്ചത്. ഇതിനെ തുടർന്നാണ് 2017ൽ ‘മെഡിക്കൽ പഠനത്തിനുള്ള പ്രവേശനത്തിന് നീറ്റ് പരീക്ഷാ നടപടിക്രമം പാലിക്കണം’ എന്ന കർശനമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
അതേ വർഷം തന്നെ 2017ൽ ,അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തമിഴ്നാട്ടിലെ ഗ്രാമീണരും പാവപ്പെട്ടവരുമായ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിന് സംവരണം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ചു. അന്ന് ജെ.പി. നദ്ദ നിർദ്ദേശിച്ചത് കൊണ്ട് മാത്രം നടപ്പിൽ വന്ന 7.5 ശതമാനം സംവരണത്തിന്റെ ആനുകൂല്യം തമിഴ്നാട് സർക്കാർ സ്കൂൾ വിദ്യാർഥികൾ അനുഭവിക്കുന്നുണ്ട്.
ഡിഎംകെ ഭരിക്കുന്ന ബാലാജി മെഡിക്കൽ കോളജ്, ഭാരത് മെഡിക്കൽ കോളജ്, അരുണ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സ്വകാര്യ ഫീസ് കൊള്ളയെ സഹായിക്കാനാണോ മുഖ്യമന്ത്രി സ്റ്റാലിൻ നീറ്റ് പരീക്ഷയെ ശക്തമായി എതിർക്കുന്നത്? അതുകൊണ്ടാണ് വിദ്യാർത്ഥികളെ ‘നീറ്റ്’ പരീക്ഷയ്ക്ക് യോഗ്യരാക്കാനും അവരെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഒരു തരി പോലും ശ്രമിക്കാതെ ഡിഎംകെ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് വെറുതെ നിർബന്ധിക്കുന്നത് . കെ അണ്ണാമലൈ പറഞ്ഞു.
എല്ലാത്തിനും കോടതിയുടെ വാതിലിൽ മുട്ടുന്ന ഡിഎംകെ എന്തുകൊണ്ട് നീറ്റ് പരീക്ഷയ്ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചില്ല. കോടതിയിൽ പോയാൽ മാനം പോകുമെന്ന് അവർക്കറിയാം. ഒറ്റ ദിവസം കൊണ്ട് മുഴുവൻ പ്രശ്നവും തീരുമോ എന്ന ഭയമാണ് കാരണം.പരീക്ഷ ഭയന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത് ‘നീറ്റിൽ’ മാത്രമാണോ?സ്കൂൾ ഫൈനൽ പരീക്ഷ ഭയന്ന് നൂറുകണക്കിന് വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നതിനാൽ പ്ലസ്-2 പരീക്ഷ നിരോധിക്കാമോ? അണ്ണാമലൈ ചോദിച്ചു.
നീറ്റിലെ തോൽവിയിൽ ഇതുവരെ 21 വിദ്യാർഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ, എൻസിആർബിയുടെ കണക്കുകൾ പ്രകാരം 2017ൽ 9,905 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു.അതിൽ 59.71 ശതമാനം ആൺകുട്ടികളും 47.56 ശതമാനം പെൺകുട്ടികളുമാണ്. 2018ൽ ഇത് 10,159 ആയി ഉയർന്നു, അതിൽ 52.85 ശതമാനം പുരുഷ വിദ്യാർത്ഥികളും 47.15 ശതമാനം പെൺകുട്ടികളുമാണ്. 2019ൽ ഇത് 10,335 ആയിരുന്നു; 2020-ൽ അത് അതിവേഗം 12,526 ആയി വർദ്ധിച്ചു. 2021 ലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആത്മഹത്യാ കേസുകളുടെ എണ്ണവും വർദ്ധിച്ചു. 56.51 ശതമാനം ആൺകുട്ടികളും 43.49 ശതമാനം വിദ്യാർത്ഥിനികളും. ആകെ 13,089 പേർ ആത്മഹത്യ ചെയ്തു. ഇതിൽ 10,732 പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. ഇവരിൽ 864 പേർ സ്കൂൾ ഫൈനൽ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മരിച്ചത്.
Comments