ന്യൂഡൽഹി: മുൻ ബിഎസ്പി എംപിയുടെ മകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള ബിഎസ്പി എംപിയായിരുന്ന ഷാഹിദ് അഖ്ലാഖിന്റെ മകൻ ഡാനിഷ് ഖുറേഷിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ഡൽഹി സ്വദേശിനിയായ ഹിന്ദു യുവതിയാണ് ഡാനിഷിനെതിരെ പരാതി നൽകിയത്. വിവാഹിതനാണെന്ന് മറച്ചു വെച്ചാണ് ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഒന്നിലധികം സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു. കുറച്ചുനാൾ മുമ്പാണ് ഡാനിഷ് ഖുറേഷിയും യുവതിയും തമ്മിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് 20-ന് ഡാനിഷ് ഖുറേഷി യുവതിയെ കാണാൻ ഡൽഹിയിലെ ഹൗസ് ഖാസ് പ്രദേശത്ത് എത്തി. ഡെറാഡൂൺ-ഡൽഹി റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ക്രോമിൽ വെച്ചാണ് തന്നെ പീഡനത്തിന് ഇരയാക്കി രംഗങ്ങൾ ഫോണിൽ ചിത്രീകരിച്ചതെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാഹിദ് അഖ്ലാഖിന്റെ മകനെതിരെ കർശന നടപടി വേണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
2004 മുതൽ 2009 വരെ മീററ്റിൽ നിന്നുള്ള ലോക്സഭാ എംപിയായിരുന്ന ഷാഹിദ് അഖ്ലാഖ്. മുൻപ് ഇറച്ചി വ്യാപാരിയായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. 2009-ൽ അനധികൃത അറവുശാല നടത്തിയതിന് ഷാഹിദിനൊപ്പം 24 പേർക്കെതിരെയും കേസെടുത്തിരുന്നു.
Comments