ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐ കോടതി. 10 ദിവസം മുമ്പ് മൊഹാലിയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച നോട്ടീസ് നൽകാൻ എൻ.ഐ.എ സംഘം വീട്ടിലെത്തി.
പഞ്ചാബിലെ ജലന്ധർ ജില്ലയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നോട്ടീസും പതിച്ചു. നിജ്ജാറിന്റെ കുടുംബം യഥാർത്ഥത്തിൽ പഞ്ചാബിലെ ജലന്ധറിലെ ഭാർ സിംഗ്പുര (ഫില്ലൂർ) ഗ്രാമത്തിൽ നിന്നുള്ളവരാണ് . കാനഡയിൽ സ്ഥിരതാമസമാക്കിയെങ്കിലും, അവരുടെ സ്ഥലവും വീടും ഇപ്പോഴും ഈ ഗ്രാമത്തിലാണ് . നിജ്ജാറിന്റെ പേരിൽ ഇന്ത്യയിൽ പത്തോളം ക്രിമിനൽ കേസുകളുണ്ട്
നിജ്ജാറിന്റെ മാതാപിതാക്കൾ ഇടയ്‌ക്കിടെ സ്ഥലം സന്ദർശിക്കാറുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അംഗമായ അംറിക് സിംഗ് പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം സന്ദർശനത്തിനിടെ മാതാപിതാക്കളും അയൽക്കാരും തമ്മിൽ തർക്കമുണ്ടായി, അതിനുശേഷം അവർ വന്നിട്ടില്ല .
2020 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു . ഖലിസ്ഥാൻ ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു.