ജയ്പൂർ: നാല് വയസുകാരിയായ ദളിത് ബാലികയെ പീഡനത്തിരയാക്കി അദ്ധ്യാപകൻ. രാജസ്ഥാനിലെ പാലി ജില്ലയിാലണ് സംഭവം. സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് സ്കൂൾ ആക്രമിച്ചു.
കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്ന് രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അമ്മ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ധ്യാപകന്റെ ക്രൂരത. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായെന്ന് അമ്മ സ്കൂളിലെ പ്രധാന അദ്ധ്യാപകനെ അറിയിച്ചിരുന്നു. എന്നാൽ കുട്ടി തന്നെ മൂർച്ചേറിയ ആയുധം ഉപയോഗിച്ച് സ്വയം പരിക്കേൽപ്പിച്ചതാകാമെന്നായിരുന്നു പ്രധാന അദ്ധ്യാപകന്റെ മറുപടി.
സംഭവത്തിൽ പ്രതിയായ അദ്ധ്യാപകനെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. പോക്സോ വകുപ്പ് പ്രകാരം അദ്ധ്യാപകെനതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.