പാർട്ടി സെക്രട്ടറി ലോ കമാൻഡും 'മരുമകൻ' ഹൈക്കമാൻഡും ആകുന്നു; അനിൽ കുമാർമാരെ തിരുത്തുകയും ആരിഫുമാരെ അംഗീകരിക്കുകയും ചെയ്യുന്ന വർഗീയ പാർട്ടിയായി സിപിഎം മാറി: എം.ടി. രമേശ്
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പാർട്ടി സെക്രട്ടറി ലോ കമാൻഡും ‘മരുമകൻ’ ഹൈക്കമാൻഡും ആകുന്നു; അനിൽ കുമാർമാരെ തിരുത്തുകയും ആരിഫുമാരെ അംഗീകരിക്കുകയും ചെയ്യുന്ന വർഗീയ പാർട്ടിയായി സിപിഎം മാറി: എം.ടി. രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കെ. അനിൽകുമാറിന്റെ വിവാദമായ തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. സിപിഎം അതിവേഗത്തിൽ വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സ്വതന്ത്ര ചിന്ത ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ പാടുള്ളൂ എന്നതാണോ സിപിഎമ്മിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.

‘ഇന്നലെ ഒരു സിപിഎം സംസ്ഥാന സമിതിയംഗം നടത്തിയിട്ടുള്ള പരാമർശത്തിൽ പാർട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് പരിഹാസ്യമാണ്. സ്വതന്ത്ര ചിന്തയെയും അഭിപ്രായ പ്രകടനത്തെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണല്ലോ സിപിഎം. അങ്ങനെയുള്ള ചിന്താഗതി ഒരു പ്രത്യേക വിഭാഗത്തിന് മാത്രമേ പാടുള്ളൂ എന്നാണോ സിപിഎമ്മിന്റെ നിലപാട്. സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന് അഭിപ്രായപ്രകടനം നടത്തി 24 മണിക്കൂറിന് മുൻപ് പിൻവലിക്കേണ്ടി വന്നു. അദ്ദേഹത്തെ പാർട്ടി തിരുത്തുന്നു. പാർട്ടി നേതൃത്വമാകെ ഇതുമായി മുന്നോട്ടുവരുന്നു. സിപിഎമ്മിലുണ്ടായിട്ടുള്ള അടിസ്ഥാനപരമായ മാറ്റത്തിന്റെ സൂചനയാണിതെന്നും എം.ടി. രമേശ് പറഞ്ഞു.

കേരളത്തിലെ സിപിഎം അനിൽകുമാർമാരെ തിരുത്തുകയും ആരിഫുമാരെ അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടിയായി മാറുന്നു എന്നതാണ് വർത്തമാനകാല അനുഭവം. അനിൽകുമാർ നടത്തിയ പരാമർശത്തെ സിപിഎമ്മിനുള്ളിലെ മുസ്ലിം നേതാക്കളാണ് ആദ്യം വിമർശിച്ചത്. അങ്ങനെ സിപിഎമ്മിനകത്ത് വർഗ്ഗപരമായ വിഭജനമുണ്ടോ? ആർക്കൊക്കെ എന്തെല്ലാം പറയാമെന്നതിൽ സിപിഎമ്മിന് നിബന്ധനകളുണ്ടോ?

സിപിഎം എംപിയായ ആരിഫ്, മതപരമായ കാര്യങ്ങൾ പറയുമ്പോൾ ആചാരാനുഷ്ഠാനങ്ങൾ പഠിക്കണമെന്നാണ് പാർട്ടി അഭിപ്രായപ്പെട്ടത്. എന്നാൽ ഇത് മുസ്ലിം മതത്തിന് മാത്രം ബാധകമായ കാര്യമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണം. ബാക്കിയെല്ലാ മതങ്ങളെയും കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയാമെന്നാണോ സിപിഎമ്മിന്റെ നിലപാട്? അനിൽകുമാറിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ട പാർട്ടി നേതൃത്വം, മിത്ത് വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്താണ്? ഗണപതിയെക്കുറിച്ചുള്ള പ്രസ്താവന പിൻവലിക്കാൻ ഷംസീറിനോട് പാർട്ടി ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ്? തെറ്റുതിരുത്തൽ എല്ലാവർക്കും ബാധകമല്ലേ?- എം.ടി രമേശ് ചോദിച്ചു.

സിപിഎം അതിവേഗത്തിൽ ഒരു വർഗീയ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. വർഗസമരത്തെയും സംഘടനാ ശക്തിയെയും കുറിച്ച് പറയുന്ന ഒരു പാർട്ടിയാണ് ഇത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നത്. സമസ്തയ്‌ക്ക് മുന്നിൽ മുട്ടുമടക്കുന്ന സിപിഎം എൻഎസ്എസിനെ ചീത്ത പറയുന്നു. പാർട്ടി സെക്രട്ടറി ലോ കമാൻഡും ‘മരുമകൻ’ ഹൈക്കമാൻഡുമാകുന്ന ഒരു പാർട്ടിയായി സിപിഎം മാറുകയാണ്. നേരത്തേയുള്ള നിലപാടിന് വിരുദ്ധമായി, വോട്ടുബാങ്കിന് വേണ്ടി സിപിഎം സംഘടിത മതവിഭാഗത്തിന് മുന്നിൽ മുട്ടുമടക്കുകയാണ്. അത് തിരിച്ചറിയാൻ സിപിഎമ്മിന്റെ അണികൾ തയ്യാറാവണമെന്ന് ബിജെപി ആവശ്യപ്പെടുകയാണെന്നും എം.ടി. രമേശ് വ്യക്തമാക്കി.

Tags: BJPCPMM.T RAMESHK Anilkumar
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies