2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്‌ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

Janam Web Desk by Janam Web Desk
Oct 6, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രഭീർ പുർകയസ്ത ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വിദേശ പണം എത്തിക്കാൻ ചൈനീസ് കമ്പനികളായ ഷവോമി, വിവോ തുടങ്ങിയ ഷെൽ കമ്പനികളെ സംയോജിപ്പിച്ചതായും ഡൽഹി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രഭീർ പുർകയസ്ത ഉൾപ്പെടെ 46 പേരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്റ്റിവിസ്റ്റ് ഗൗതം നവ്ലാഖ, ചൈനീസ് പ്രചരണം നടത്തിയ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിങ്കം എന്നിവരും പ്രതി പട്ടികയിൽ ഉൾപ്പെടുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ആക്റ്റിവിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്  നവ്ലാഖ. 2017 ഡിസംബറിൽ പൂനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളത്തിനിടെയായിരുന്നു 70-കാരിയുടെ രാജ്യവിരുദ്ധ പ്രസ്താവന. 2020-ലാണ് ഇവർ അറസ്റ്റിലാകുന്നത്. പുർകയസ്ത വിദേശ ഫണ്ടുകൾ നവ്ലാഖയ്‌ക്കും ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ കൂട്ടാളികൾക്കും വിതരണം ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കാനും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുകയുമായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ച് നൽകുകയും അവരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരർക്ക് പിന്നിൽ ന്യൂസ് ക്ലിക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. ന്യൂസ് ക്ലിക്ക് പ്രവർത്തനം ആരംഭിച്ച സമയം മുതൽ നവ്‌ലാഖ ഓഹരി ഉടമയായിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനായി രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾക്ക് പദ്ധതിയിട്ടതായും വിവരമുണ്ട്.

അരുണാചൽ പ്രദേശും കശ്മീരും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കുന്നതിനായും പ്രതികൾ പ്രവർത്തിച്ചു. കർഷക സമരത്തിന്റെ കാലത്ത് പ്രക്ഷേഭങ്ങൾ കടുപ്പിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക വിവരങ്ങൾ പോർട്ടൽ വഴി നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ചൈനീസ് സ്ഥാപനത്തിന്റെയോ അതോറിറ്റിയുടെയോ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിട്ടില്ലെന്ന വിശദീകരണമാണ് ന്യൂസ് ക്ലിക്ക് നൽകുന്നത്.

കഴിഞ്ഞ ദിവസമാണ് നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം പ്രഭീർ പുർകയസ്തയെയും കൂട്ടാളികളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി, നോയിഡ, ഗുരുഗ്രാം, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൽ 400 പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട പത്രപ്രവർത്തകർ, ഫ്രീലാൻസർമാർ, എഴുത്തുകാർ തുടങ്ങിയ 46 പേരെ എട്ട് മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്തവരിൽ നിന്ന്  ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു.

Tags: delhi policeFIRNews Click
ShareTweetSendShare

More News from this section

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies