2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്‌ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രഭീർ പുർകയസ്ത ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വിദേശ പണം എത്തിക്കാൻ ചൈനീസ് കമ്പനികളായ ഷവോമി, വിവോ തുടങ്ങിയ ഷെൽ കമ്പനികളെ സംയോജിപ്പിച്ചതായും ഡൽഹി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രഭീർ പുർകയസ്ത ഉൾപ്പെടെ 46 പേരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്റ്റിവിസ്റ്റ് ഗൗതം നവ്ലാഖ, ചൈനീസ് പ്രചരണം നടത്തിയ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിങ്കം എന്നിവരും പ്രതി പട്ടികയിൽ ഉൾപ്പെടുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ആക്റ്റിവിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്  നവ്ലാഖ. 2017 ഡിസംബറിൽ പൂനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളത്തിനിടെയായിരുന്നു 70-കാരിയുടെ രാജ്യവിരുദ്ധ പ്രസ്താവന. 2020-ലാണ് ഇവർ അറസ്റ്റിലാകുന്നത്. പുർകയസ്ത വിദേശ ഫണ്ടുകൾ നവ്ലാഖയ്‌ക്കും ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ കൂട്ടാളികൾക്കും വിതരണം ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കാനും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുകയുമായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ച് നൽകുകയും അവരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരർക്ക് പിന്നിൽ ന്യൂസ് ക്ലിക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. ന്യൂസ് ക്ലിക്ക് പ്രവർത്തനം ആരംഭിച്ച സമയം മുതൽ നവ്‌ലാഖ ഓഹരി ഉടമയായിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനായി രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾക്ക് പദ്ധതിയിട്ടതായും വിവരമുണ്ട്.

അരുണാചൽ പ്രദേശും കശ്മീരും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കുന്നതിനായും പ്രതികൾ പ്രവർത്തിച്ചു. കർഷക സമരത്തിന്റെ കാലത്ത് പ്രക്ഷേഭങ്ങൾ കടുപ്പിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക വിവരങ്ങൾ പോർട്ടൽ വഴി നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ചൈനീസ് സ്ഥാപനത്തിന്റെയോ അതോറിറ്റിയുടെയോ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിട്ടില്ലെന്ന വിശദീകരണമാണ് ന്യൂസ് ക്ലിക്ക് നൽകുന്നത്.

കഴിഞ്ഞ ദിവസമാണ് നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം പ്രഭീർ പുർകയസ്തയെയും കൂട്ടാളികളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി, നോയിഡ, ഗുരുഗ്രാം, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൽ 400 പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട പത്രപ്രവർത്തകർ, ഫ്രീലാൻസർമാർ, എഴുത്തുകാർ തുടങ്ങിയ 46 പേരെ എട്ട് മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്തവരിൽ നിന്ന്  ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു.

Tags: delhi policeFIRNews Click
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies