2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; കമ്യൂണിസ്റ്റ് ഭീകരരുടെ വളർച്ചയ്‌ക്ക് പിന്നിലെ കരം; സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക പ്രചരണം: ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണം. 2019-ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി ചേർന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രഭീർ പുർകയസ്ത ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വിദേശ പണം എത്തിക്കാൻ ചൈനീസ് കമ്പനികളായ ഷവോമി, വിവോ തുടങ്ങിയ ഷെൽ കമ്പനികളെ സംയോജിപ്പിച്ചതായും ഡൽഹി പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രഭീർ പുർകയസ്ത ഉൾപ്പെടെ 46 പേരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്റ്റിവിസ്റ്റ് ഗൗതം നവ്ലാഖ, ചൈനീസ് പ്രചരണം നടത്തിയ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിങ്കം എന്നിവരും പ്രതി പട്ടികയിൽ ഉൾപ്പെടുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ആക്റ്റിവിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്  നവ്ലാഖ. 2017 ഡിസംബറിൽ പൂനെയിൽ നടന്ന എൽഗർ പരിഷത്ത് സമ്മേളത്തിനിടെയായിരുന്നു 70-കാരിയുടെ രാജ്യവിരുദ്ധ പ്രസ്താവന. 2020-ലാണ് ഇവർ അറസ്റ്റിലാകുന്നത്. പുർകയസ്ത വിദേശ ഫണ്ടുകൾ നവ്ലാഖയ്‌ക്കും ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ കൂട്ടാളികൾക്കും വിതരണം ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും തകർക്കാനും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുകയുമായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ച് നൽകുകയും അവരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരർക്ക് പിന്നിൽ ന്യൂസ് ക്ലിക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. ന്യൂസ് ക്ലിക്ക് പ്രവർത്തനം ആരംഭിച്ച സമയം മുതൽ നവ്‌ലാഖ ഓഹരി ഉടമയായിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതിനായി രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾക്ക് പദ്ധതിയിട്ടതായും വിവരമുണ്ട്.

അരുണാചൽ പ്രദേശും കശ്മീരും ഇന്ത്യയുടെ ഭാഗമല്ലെന്ന് കാണിക്കുന്നതിനായും പ്രതികൾ പ്രവർത്തിച്ചു. കർഷക സമരത്തിന്റെ കാലത്ത് പ്രക്ഷേഭങ്ങൾ കടുപ്പിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തു. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നിഷേധാത്മക വിവരങ്ങൾ പോർട്ടൽ വഴി നൽകിയെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ചൈനീസ് സ്ഥാപനത്തിന്റെയോ അതോറിറ്റിയുടെയോ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിട്ടില്ലെന്ന വിശദീകരണമാണ് ന്യൂസ് ക്ലിക്ക് നൽകുന്നത്.

കഴിഞ്ഞ ദിവസമാണ് നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം പ്രഭീർ പുർകയസ്തയെയും കൂട്ടാളികളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി, നോയിഡ, ഗുരുഗ്രാം, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൽ 400 പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട പത്രപ്രവർത്തകർ, ഫ്രീലാൻസർമാർ, എഴുത്തുകാർ തുടങ്ങിയ 46 പേരെ എട്ട് മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്തവരിൽ നിന്ന്  ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിരുന്നു.

Tags: delhi policeFIRNews Click
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies