അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ...?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അഞ്ചുതവണ ലോകചാമ്പ്യന്മാര്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിനും പിന്നില്‍; ഈ കങ്കാരുകള്‍ക്ക് ഇത് എന്തുപറ്റി; തിരിച്ചുവരുമോ തിരികെ പോകുമോ…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: ടേം പരീക്ഷകള്‍ക്ക് ഉഴപ്പി നടന്ന് കൊല്ല പരീക്ഷയ്‌ക്ക് മാര്‍ക്ക് വാങ്ങി പാസാകുന്ന പോലൊരു ഓസ്‌ട്രേലിയയുണ്ടായിരുന്നു.അവർ എവിടെയെന്നാണ് ആരാധകരുടെ ചോദ്യം.പ്രതാപ കാലത്തെ കങ്കാരുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ പാറ്റ് കമ്മിന്‍സിന്റെ ഇന്നത്തെ നിര അവരുടെ നിഴല്‍ പോലുമാകില്ലെന്ന് ചരിത്രം പറയും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലെ അഞ്ചുതവണ ലോകചാമ്പ്യന്മാരായവരുടെ അവസ്ഥ. നെതര്‍ലന്‍ഡിനും പിന്നില്‍ പത്താം സ്ഥാനം. കടലാസില്‍ സെമിയില്‍ സ്ഥാനം ഉറപ്പിച്ച് വന്നവര്‍ക്ക് പക്ഷേ കളത്തില്‍ അടിതെറ്റുന്നതാണ് കണ്ടത്. വമ്പന്‍ പേരുകാരുള്ള ബാറ്റിംഗ്‌നിര ടീം സ്‌കോര്‍ 200 കടത്താന്‍ പാടുപെടുകയാണ്.

കളിച്ച രണ്ടു മത്സരങ്ങളിലും ഇതിന് സാധിച്ചിരുന്നില്ല. ചെന്നൈയില്‍ ഏഴുവിക്കറ്റിന് ഇന്ത്യയോട് തോറ്റ ടീം ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 134 റണ്‍സിന്റെ കനത്ത പരാജയമാണ് വഴങ്ങിയത്.ഓപ്പണര്‍ മിച്ചല്‍ മാര്‍ഷില്‍ നിന്ന് തുടങ്ങുന്ന പ്രശ്‌നങ്ങള്‍ക്ക് ബൗളര്‍ മിച്ചര്‍ സ്റ്റാര്‍ക്കിലും പരിഹാരമാവുന്നില്ല. മറ്റൊരു വെല്ലുവിളി ചോരുന്ന കൈകളാണ്. ആറു ക്യാച്ചുകളാണ് നിലത്തിട്ടത്. ഇതില്‍ ചെപ്പോക്കിലെ വിരാട് കോഹ്ലിയുടെ ക്യാച്ചായിരുന്നു ഏറ്റവും മൂല്യമേറിയത്. അന്ന് വിജയമാണ് ഓസ്‌ട്രേലിയ കൈവിട്ടത്.

40-കാരാണ് ടീമിലധികവും ഉള്ളത്. വയസില്‍ അല്ല റണ്‍സില്‍. ഇതുവരെ ആര്‍ക്കും ഒരു അര്‍ദ്ധ സെഞ്ച്വറി പോലും കടക്കാനായില്ല എന്നത് മറ്റൊരു കൗതുകം. വാര്‍ണറും സ്മിത്തും ലംബുഷെയ്‌നും ഗ്രീനും ഫിനിഷര്‍ മാക്‌സ് വെല്ലും ബാറ്റിംഗ് മറന്നതുപോലെയാണ് കളിക്കുന്നത്. ഒരു കാലത്ത് പോണ്ടിംഗും ഗില്‍ക്രിസ്റ്റും ഹെയ്ഡനും സൈമണ്‍സും മാര്‍ക്ക് വോയും സ്റ്റീവോയും അരങ്ങുവാണിരുന്ന ബാറ്റിംഗ് നിരയാണ് ഇന്ന് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുന്നത്.

മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, ആദം സാംപ എന്നിവരടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയ്‌ക്ക് റണ്ണൊഴുക്ക് തടയാനേ ആവുന്നില്ല. പരിക്കേറ്റ അലക്‌സ് ക്യാരി ടീമിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ ശുഭ സൂചനയാണെങ്കിലും പരിഹരിക്കാതെ നീളുന്ന വലിയ പ്രശ്‌നങ്ങളാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ വലിയ ദൗര്‍ബല്യം.

ഏകദിന ലോകകപ്പില്‍ ആദ്യ ജയം തേടിയാണ് ഇന്ന് ഓസ്‌ട്രേലിയയും ശ്രീലങ്കയും ഇറങ്ങുന്നത്. ലങ്കയോടും തോറ്റാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് അവസാനിക്കും.നായകന്‍ ദുസന്‍ ഷനക പരിക്കേറ്റ് പുറത്തായതോടെ കുശാല്‍ മെന്‍ഡിസാവും ലങ്കയെ നയിക്കുക. ലോകകപ്പില്‍ ഏറ്റുമുട്ടിയ പതിനൊന്ന് കളിയില്‍ എട്ടിലും ജയിച്ച?ത് ഓസീസാണെങ്കിലും ഇപ്പോഴത്തെ ഫോമില്‍ അതിന് സാധിക്കുമോ എന്നുള്ളത് കണ്ടുതന്നെ അറിയണം. പക്ഷേ ഇപ്പോഴും കങ്കാരുകള്‍ തിരിച്ചുവരവിനുള്ള കരുത്തുണ്ടെന്ന് പറയുന്നവരും ചുരക്കമല്ല. അതിനവര്‍ തിരിച്ചുവരവുകളുടെ ഒരിപിടി കഥകളും നിരത്തുന്നു.

Tags: australiaCricket world cupWC2023
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies