മാലിന്യക്കൂമ്പാരത്തിലേക്ക് തല പൂഴ്ത്തി; മദ്യം നൽകിയതിനാൽ കുഞ്ഞിന് കരയാൻ പോലുമായില്ല; പ്രതിയുടെ പ്രായം പരിഗണിക്കരുത്; വധശിക്ഷ വേണം: പ്രോസിക്യൂഷൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മാലിന്യക്കൂമ്പാരത്തിലേക്ക് തല പൂഴ്‌ത്തി; മദ്യം നൽകിയതിനാൽ കുഞ്ഞിന് കരയാൻ പോലുമായില്ല; പ്രതിയുടെ പ്രായം പരിഗണിക്കരുത്; വധശിക്ഷ വേണം: പ്രോസിക്യൂഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 01:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷ സംബന്ധിച്ച് പോക്സോ കോടതിയിൽ വാദം പുരോഗമിക്കുന്നു. ശിക്ഷയെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ചപ്പോൾ നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. തന്റെ ഒപ്പമുണ്ടായിരുന്നവരെ വെറുതെവിട്ടു, അതുകൊണ്ട് തന്നെയും വെറുതെ വിടണമെന്ന് അസ്ഫാക് ആലം പ്രതികരിച്ചു. വധശിക്ഷയ്‌ക്ക് പര്യാപ്തമായ കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെയുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 16 കുറ്റങ്ങളിൽ 3 കുറ്റങ്ങൾ പോക്സോയിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും ഒരു പോലെയെന്ന് പോക്സോ കോടതി അറിയിച്ചു. അതിനാൽ കൂടിയ ശിക്ഷയേതാണോ അത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അപൂർവ്വങ്ങളിൽ അപൂർവ്വമായി കേസ് പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സുപ്രീം കോടതിയുടെ മുൻകാല വിധികൾ പ്രോസിക്യൂഷൻ ഉദ്ധരിച്ചു. ആസൂത്രിതമായ കൊലപാതകമായിരുന്നു. അതിനാൽ പ്രതിക്ക് വധശിക്ഷ നൽകുന്നതിന് പ്രായം ഒരു പ്രശ്നമായി പരിഗണിക്കരുത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഒരു പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തതിലൂടെ പ്രതിയുടെ സ്വഭാവമാണ് വ്യക്തമാകുന്നത്. പ്രതിയുടെ ഇത്തരം ക്രൂര സ്വഭാവത്തിന് ചികിത്സയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

നിഷ്കളങ്കയായ കുഞ്ഞിനോടാണ് പ്രതി ക്രൂരത കാട്ടിയത്. പ്രതി ഇല്ലാതാക്കിയത് കുഞ്ഞിന്റെ നിഷ്കളങ്കതയെ കൂടിയാണ്. മാലിന്യക്കൂമ്പാരത്തിലേക്ക് കുഞ്ഞിന്റെ തല പൂഴ്‌ത്തി. മദ്യം കൂടുതൽ നൽകിയതു കൊണ്ട് കുഞ്ഞിന് കരയാൻ പോലും സാധിച്ചില്ല. മലിനമായ ജീവവായു പോലും ശ്വസിക്കാൻ കുഞ്ഞിനെ പ്രതി അനുവദിച്ചില്ല. മൃതദേഹത്തോട് മനുഷ്യത്വരഹിതമായ ക്രൂരതയാണ് കാട്ടിയത്. യാതൊരു തരത്തിലുള്ള മാനസിക പരിവർത്തനവും പ്രതിക്ക് ഉണ്ടാകാനിടയില്ല. ഇന്നത്തെ ദിവസവും പ്രതിയിൽ യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാനുള്ള എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന വാദത്തിലുറച്ചു നിന്നു.

കൊലപാതകരീതി അതിക്രൂരമായിരുന്നു. കുട്ടികളോട് ലൈംഗികാതിക്രമം ചെയ്യാനുള്ള വികാരമായിരുന്നു കുറ്റകൃത്യത്തിന്റെ പ്രേരണ. കുറ്റകൃത്യത്തിൽ നിന്നും പ്രതിയുടെ സാമൂഹിക വിരുദ്ധ സ്വഭാവം വ്യക്തമാകുന്നു. ഇത്തരം ക്രൂരകൃത്യങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യം സമൂഹത്തിൽ വിരളമായി മാറും. കുട്ടികളെ സ്വതന്ത്രമായി കളിക്കാൻ വിടാൻ പോലും മാതാപിതാക്കൾ ഭയപ്പെടും. കുറ്റകൃത്യത്തിന്റെ ക്രൂരത കാരണം പ്രതിയെ കൈകാര്യം ചെയ്യാൻ പോലും ആളുകൾ തയ്യാറായി. മറ്റൊരു കുറ്റകൃത്യം ചെയ്യുകയാണെന്നറിഞ്ഞു കൊണ്ട് ആളുകൾ അത്തരം പ്രവൃത്തികൾക്ക് തയ്യാറാകുന്നത് നീതി ലഭിക്കാൻ വേണ്ടിയാണ്. പ്രതിക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ വെടിവച്ച് കൊന്ന അച്ഛന്റെ കേസും വാദമായി ഉന്നയിച്ചു.

Tags: PocsoALUVAmurder case
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies