ചെന്നൈ: ഉറക്ക ഗുളിക നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇവരെ കൂടാതെ മറ്റ് മൂന്ന് പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അസുഖം ബാധിച്ച് കിടപ്പിലായ ഭർത്താവിന് ഭാരതി മരുന്നെന്ന വ്യാജേന ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം കാമുകനുമായി ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം തിരുച്ചിറപള്ളിയിലെ ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. എന്നാൽ, മഴ കാരണം ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ സംഘം പ്രഭുവിന്റെ മൃതദേഹം രണ്ട് കഷണങ്ങളാക്കി കാവേരി നദിയിലും, കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നവംബർ അഞ്ചിന് പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് അറിയുന്നത്. സഹോദരനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഭാരതി വ്യക്തമായ മറുപടി നൽകാത്തതിനെ തുടർന്ന് പ്രഭുവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ വിനോദിനിക്ക് ഭാരതിയുമായുള്ള വിവാഹേതര ബന്ധവും പ്രഭുവിനെ കൊല്ലാനുള്ള പദ്ധതിയും പോലീസ് കണ്ടെത്തുകയായിരുന്നു.
പ്രഭു ഭാര്യ വിനോദിനിയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിയാനിടയായി. കാമുകനൊപ്പം ചേര്‍ന്ന് വിനോദിനി മൂന്നുമാസം മുന്‍പ് ഒരു വാടകക്ക് വീടും എടുത്തിരുന്നു. ഇക്കാര്യമറിഞ്ഞ പ്രഭു, വിനോദിനിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും നിലവിലുള്ള സ്ഥലത്തുനിന്ന് താമസം മാറി.
തിരിച്ചെത്തിയ വിനോദിനി തുടര്‍ന്നുള്ള പത്തുദിവസങ്ങളില്‍ ഭാരതിയെ കണ്ടില്ല. പക്ഷേ, അതിനു മുന്നേതന്നെ ഇരുവരും ചേര്‍ന്ന് പ്രഭുവിനെ കൊലപ്പെടുത്താനുള്ള ആലോചനകള്‍ നടത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ നാലിനായിരുന്നു കൊലപാതകം. അസുഖമായിക്കിടന്ന ഭര്‍ത്താവിന് മരുന്നെന്ന വ്യാജേന ഉറക്ക ഗുളിക നല്‍കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ ഭാരതിയും വിനോദിനിയും ചേര്‍ന്ന് പ്രഭുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.