ലോകകപ്പിലെ അവാസന മത്സരത്തിൽ അപൂർവ്വ റെക്കോർഡിന് ഉടമയായി ഡച്ച് താരം. ലോകകപ്പിൽ നെതർലാൻഡ്‌സിനായി ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡാണ് ബാസ് ഡേ ലീഡേ സ്വന്തമാക്കിയത്. താരത്തിന്റെ അച്ഛനും നെതർലാൻഡ്‌സ് മുൻ താരവുമായ ടിം ഡേ ലീഡേയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റ് വീഴ്‌ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്.
അവസാന മത്സരത്തിന് മുൻപ് 14 വിക്കറ്റുമായി പിതാവിന്റെ റെക്കോർഡിനൊപ്പമായിരുന്നു. ലോകകപ്പിലെ ഒമ്പതാം മത്സരത്തിൽ വിക്കറ്റ് നേടിയതോടെ അച്ഛനെ മറികടന്ന് താരം ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ 18-ാം ഓവറിലാണ് 54 പന്തിൽ 61 റൺസെടുത്താണ് രോഹിത് മടങ്ങിയത്. എട്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പാകിസ്താനെതിരെ നേടിയ 4 വിക്കറ്റ് പ്രകടനമാണ് ഈ നേട്ടത്തിലെത്താൻ ബാസ് ഡേ ലീഡേക്ക് നിർണായകമായത്.