ടെൽഅവിവ്: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള പ്രത്യേക കരാർ തയ്യാറാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണവും നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇതോടെ പുതിയ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹമാസ്. അഞ്ച് ദിവസത്തെ വെടിനിർത്തലിന് പകരമായി 70 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഹമാസിന് എതിരെയുള്ള സമ്പൂർണ വെടി നിർത്തലിനും മാനുഷിക സഹായം അനുവദിക്കുന്നതും ഉടമ്പടിയിൽ ഉൾപ്പെടുത്തണമെന്നാണ് ഹമാസ് വക്താക്കൾ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഹമാസ് ഭീകരൻ അബു ഉബൈദ ഖത്തറി മധ്യസ്ഥരോട് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹമാസിന്റെ ടെലഗ്രം ചാനലിൽ നിന്നും പുറത്ത് വന്ന ഓഡിയോയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ഗാസ ഇപ്പോൾ പൂർണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണെന്ന് കഴിഞ്ഞ ദിവസം പാലസ്തീൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഹമാസിന്റെ ഭരണ കേന്ദ്രവും ഇസ്രായേൽ പിടിച്ചെടുത്തിരിക്കുകയാണ്. വടക്കൻ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്.