ഗാസ: അൽ -ഷിഫ ആശുപത്രിയിൽ മരുന്നും മറ്റ് അവശ്യസാധനങ്ങളും കൈമാറി ഇസ്രായേൽ പ്രതിരോധ സേന. ഭീകരവാദികളെ തുരത്തിയതിന് ശേഷമാണ് ഇസ്രായേൽ സഹായങ്ങൾ കൈമാറിയത്. ഇസ്രായേൽ പ്രത്യാക്രമണത്തിൽ ഹമാസിന്റെ കേന്ദ്രമായ അൽ- ഷിഫ ആശുപത്രി ഇക്കഴിഞ്ഞ ദിവസം ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. ലാവണം നഷ്ടമായതോടെ ഭീകരർ പലായനം ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ഇസ്രായേൽ ആശുപത്രിയിൽ പരിശോധന നടത്തുകയും ആയുധങ്ങളും മറ്റ് സാമഗ്രികളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നടക്കമുള്ള സഹായങ്ങൾ എത്തിച്ചത്.
സ്വന്തം നിലനിൽപ്പിനായി ഹമാസ് ഗാസയിലെ പൗരന്മാരെ ചൂഷണം ചെയ്യുകയാണെന്നും അവരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും ഇസ്രായോൽ പ്രതിരോധ സേന വ്യക്തമാക്കി. ഇന്നലെ നടന്ന പരിശോധനയിൽ വൻ ആയുധശേഖരമാണ് കണ്ടെത്തനായത്. ഗാസയുടെ നിയന്ത്രണം ഇസ്രായേൽപിടിച്ചെടുക്കുന്നതോടെ ഹമാസിന്റെ ലാവണം തന്നെ ഇല്ലാതെയാകും.
അതേസമയം, ഗാസ സന്ദർശിക്കാനെത്തിയ യൂണിസെഫ് ചെയെപെർസൺ നേരെ വലിയ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന് സന്ദർശനം മാറ്റെവെക്കുകയാണെന്ന് യൂണിസെഫ് അറിയിച്ചിരുന്നു.