മുംബൈ: ഭാവികാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കും കൂടികാഴ്ച നടത്തും. ബിസിസിഐ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. അടുത്ത നാലു വര്‍ഷത്തെ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാകും തീരുമാനങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മ്മയുടെ നായക സ്ഥാനമാകും ചര്‍ച്ചയാകുക.
ഏകദിന ലോകകപ്പിന് മുന്‍പേ തന്നെ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. ടി20യില്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരാനാണ് മാനേജ്‌മെന്റിന് താത്പ്പര്യം. അടുത്തവര്‍ഷം ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് പുതിയ നീക്കം.
നിലവില്‍ രോഹിത് ശര്‍മ്മ ടെസ്റ്റിലാണ് കൂടുതല്‍ താത്പ്പര്യം പ്രകടിപ്പിക്കുന്നത്. 2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ കണ്ടാണ് ഇത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു ദീര്‍ഘകാല ക്യാപ്റ്റനെ വളര്‍ത്തിയെടുക്കുകയാണ് ടീമിന്റെ അജണ്ട. ഹാർദിക്കിന് പരിക്കായതിനാൽ കൂടുതൽ താരങ്ങളെ പരിഗണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഏകദിനത്തിലേക്ക്.
അതേസമയം ശ്രേയസ് അയ്യര്‍ ടെസ്റ്റിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും രഹാനയ്‌ക്ക് ഒരു വിദൂര സാധ്യതകൂടിയുണ്ട്. കെ.എല്‍ രാഹുലും ഒരു ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടെസ്റ്റിലേക്ക് മടങ്ങിയെത്തിയേക്കും.