തിരുവനന്തപുരം : എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലകളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഗവർണറെ തടയുമെന്നായിരുന്നു എസ്എഫ്ഐയുടെ പ്രഖ്യാപനം. ഇതേ തുടർന്ന് ശനിയാഴ്ച കോഴിക്കോട് എത്തിയ ഗവർണർ ഗസ്റ്റ് ഹൗസിൽ താമസിക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും, കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലേക്ക് പിന്നീട് താമസം മാറ്റുകയായിരുന്നു. എസ്എഫ്ഐയെ പ്രതിരോധിക്കാനായി പഴുതടച്ചുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഗവർണർക്ക് വേണ്ടി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഇന്റലിജൻസ് എഡിജിപിയുടെ നേതൃത്വത്തിൽ ഗവർണ്ണറുടെ സുരക്ഷയെ സംബന്ധിച്ച അവലോകനയോഗം ചേരുമെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തടയാൻ സാധിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ പോലീസ് സേനയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഗവർണറുടെ യാത്രാറൂട്ട് ചോർത്തിക്കൊടുത്തു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളും സേനയ്ക്കെതിരെ ഉയർന്നിരുന്നു. ഗവർണറുടെ യാത്രാറൂട്ട് ചോർത്തിക്കൊടുത്തു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളും സേനയ്ക്കെതിരെ ഉയർന്നിരുന്നു. അത് രാജ്ഭവന്റെ അതൃപ്തിയെ തുടർന്ന് പോലീസിന് തീരുമാനം മാറ്റേണ്ടി വന്നു. ഇതും പോലീസിനെ വലിയ സമ്മർദ്ദത്തിലേക്കാണ് നയിച്ചിരിക്കുന്നത്.