കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തലവന്റെ വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ അവസാന സാക്ഷി കൂടിയായ ഡിവൈഎസ്പി ബൈജു പൗലോസിനെയാണ് വിസ്തരിക്കുക. 2021 ൽ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ തുടരന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ബിജു പൗലോസിനെ വിസ്തരിക്കുന്നത്.
നിലവിൽ കേസിന്റെ സാക്ഷി വിസ്താരം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ബൈജു പത്രോസിന്റെ വാദം പൂർത്തിയാകുന്നതോടെ കേസിൽ വാദമുൾപ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കും. കേസിലെ വിചാരണ മാർച്ച് 31 നകം പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. ആകെ 260 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പ്രാവശ്യം വിസ്തരിച്ചത് സംവിധായകൻ ബാലചന്ദ്ര കുമാറിനെയാണ്. 40 ദിവസമാണ് ഇയാളെ വിസ്തരിച്ചത്.