മാലിദ്വീപിന്റെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രായേൽ. എക്‌സിലൂടെയാണ് ഇന്ത്യയെ പിന്തുണച്ചും ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചും ഇന്ത്യയിലെ ഇസ്രായേൽ എംബസി രംഗത്തെത്തിയത്. മാലി മന്ത്രി മറിയം ഷിയുന നരേന്ദ്രമോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്ക് പരസ്യ പിന്തുണയുമായി ഇസ്രായേലെത്തിയത്.
ലക്ഷദ്വീപിൽ കടൽ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഡീസലൈനേഷൻ പരിപാടി ആരംഭിക്കാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ കഴിഞ്ഞ വർഷം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. ഈ പദ്ധതി എപ്പോൾ വേണമെങ്കിലും ആരംഭിക്കാൻ ഇസ്രായേൽ തയ്യാറാണ്. ഒരിക്കല്ലെങ്കിലും ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കണം. ഇനിയും ദ്വീപിലെത്താത്തവർക്കായി അവിടുത്തെ ചിത്രങ്ങൾ ഞങ്ങൾ പങ്കുവയ്‌ക്കുകയാണ്. ഇന്ത്യയിലെ ദ്വീപുകൾ കണ്ട് അവയുടെ ഭംഗി ആസ്വദിക്കുക.-എംബസി എക്സിൽ കുറിച്ചു.
We were in #Lakshadweep last year upon the federal government’s request to initiate the desalination program.
Israel is ready to commence working on this project tomorrow.
For those who are yet to witness the pristine and majestic underwater beauty of #lakshadweepislands, here… pic.twitter.com/bmfDWdFMEq
— Israel in India (@IsraelinIndia) January 8, 2024
“>
സമൂഹമാദ്ധ്യമങ്ങളിൽ മാലദ്വീപ് സർക്കാരിന്റെ നിലപാടിനെതിരായ പ്രതിഷേധം തുടരുകയാണ്. ബോയ്‌കോട്ട് മാലദ്വീപ്, എക്‌സ്‌പ്ലോർ ഇന്ത്യൻ ഐലന്റ്‌സ് എന്നീ ഹാഷ്ടാഗുകൾ എക്സിൽ തരംഗമാണ്. നിരവധി പേർ മാലദ്വീപിലേക്കുളള യാത്രകൾ റദ്ദാക്കി. ഇതുവരെ 8000 ഹോട്ടൽ ബുക്കിംഗുകളും 2500 വിമാനടിക്കറ്റ് ബുക്കിംഗും ക്യാൻസൽ ചെയ്തതായാണ് റിപ്പോർട്ട്. ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് കായികതാരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സുരേഷ് റെയ്‌ന, വെങ്കിടേഷ് പ്രസാദ്, സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, തുടങ്ങിയവർ രംഗത്തുവന്നു.















