ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി എൻഡിആർഎഫ് സംഘം അയോദ്ധ്യയിലെത്തി. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിനായി എൻഡിആർഎഫ് ഉദ്യോഗസ്ഥർ സജ്ജമാണെന്ന് ജനറൽ പോലീസ് മനോജ് കുമാർ അറിയിച്ചു.
പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര നഗരിയിൽ ഭീകരവാദ വിരുദ്ധ സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ ലതാ മങ്കേഷ്കർ ചൗക്കിലാണ് സ്ക്വാഡിനെ വിന്യസിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠയുടെയും റിപ്പബ്ലിക് ദിനത്തിന്റെയും ഭാഗമായാണ് സംസ്ഥാനത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി അയോദ്ധ്യാ നഗരത്തിൽ 10,548 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു. ഓപ്പറേഷൻ ത്രിനേത്രയുടെ ഭാഗമായാണ് സിസിടിവികൾ സ്ഥാപിച്ചത്. രാമക്ഷേത്ര പരിസരത്ത് 3500-ഓളം ക്യാമറകളും അയോദ്ധ്യാ കോട്വാലി മേഖലയിൽ രണ്ടായിരത്തോളം ക്യാമറകളും അയോദ്ധ്യാ പോലീസ് സ്റ്റേഷന്റെ പരിസരത്ത് 1500 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.