വയനാട്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വയനാട്ടിലിറങ്ങിയ കരടി. നിലവിൽ മാനന്തവാടി നഗരസഭയും മൂന്നു പഞ്ചായത്തുകളും കടന്ന് കരടി ഓട്ടം തുടരുകയാണ്. കഴിഞ്ഞ മൂന്നുദിവസമായി വയനാടിന്റെ വടക്കൻ പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തി കരടി ഓടുകയാണ്. പനമരത്താണ് ഇന്ന് കരടിയെ കണ്ടെത്തിയത്. കീഞ്ഞുകടവിലെ ഒരു പലചരക്ക് കടയിലെ സിസിടിവിയിലാണ് ഇന്ന് കരടി പതിഞ്ഞത്.
ഇന്നലെ മാനന്തവാടിക്ക് സമീപം തരുവണയിൽ കരടിയെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നു. കരടി ഓടിമറഞ്ഞതിനാൽ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന് സാധിച്ചില്ല. സ്ഥലം സ്പോട്ട് ചെയ്ത് കരടിയെ പുറത്ത് ചാടിച്ചെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറയുകയായിരുന്നു. കരടിയെ നിരീക്ഷിക്കാനായി ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.