എന്തുകൊണ്ട് മുഴുവൻ പ്രതികൾക്കും വധശിക്ഷ? വിശദീകരിച്ച് പ്രോസിക്യൂട്ടർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

എന്തുകൊണ്ട് മുഴുവൻ പ്രതികൾക്കും വധശിക്ഷ? വിശദീകരിച്ച് പ്രോസിക്യൂട്ടർ

ഒരാളുടെ കൊലക്കേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിക്കുന്ന സ്വതന്ത്ര ഭാരതത്തിലെ ചരിത്രത്തിൽ ആദ്യമായാണെന്ന് പ്രോസിക്യൂഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ വിധിയാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ വ്യക്തമാക്കി. ഒരാൾ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരായ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമെന്നും അദ്ദേഹം പറഞ്ഞു.

“പ്രോസിക്യൂഷന് അഭിമാനകരമായ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. നൽകിയ തെളിവുകളെല്ലാം കോടതി സ്വീകരിച്ചു. കൂടാതെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ പ്രതികൾക്കും വധശിക്ഷയ്‌ക്ക് വിധിച്ചത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ രീതിയിൽ, മുന്നൊരുക്കത്തോട് കൂടി, വളരെ നേരത്തെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, ഇരയുടെ വീട്ടിൽ അതിരാവിലെ അതിക്രമിച്ച് കയറി, നിരാലംബരമായ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും കൺമുന്നിൽ വച്ച്, പരിശീലനം ലഭിച്ച സംഘം അതിക്രൂരമായ രീതിയിൽ നടത്തിയ കൊലപാതകമാണെന്നും അതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

പ്രതികളെല്ലാവരും എസ്ഡിപിഐയുടെയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയും അംഗങ്ങളാണ്. കൃത്യമായ ഉദ്ദേശ്യത്തോട് കൂടി ഒന്നിൽ കൂടുതൽ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഒരു കൊലപാതക കുറ്റത്തിൽ, സംഭവസ്ഥലത്ത് ഇല്ലാതിരുന്ന പ്രതികൾക്കും 149-ാം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്ത് പ്രതികൾ ചെയ്ത കുറ്റത്തിന്റെ ബാധ്യത അവിടെ തത്സമയം ഇല്ലാതിരുന്ന പ്രതികൾക്കും ഉണ്ട്. അതുകൊണ്ടാണ് മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലായതിനാൽ കോടതിയിൽ ഇന്ന് ഹാജരാകാത്ത പത്താമത്തെ പ്രതിക്കും മറ്റ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റമാണ് നിക്ഷിപ്തമായിരിക്കുന്നത്. അത് കോടതി കണ്ടെത്തിയതാണ്. അതിനാൽ 10-ാം പ്രതിക്ക് മറ്റൊരു ശിക്ഷാവിധിയുണ്ടാകില്ല. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പ്രതികൾക്കും വധശിക്ഷയെന്ന് തത്വത്തിൽ പറയാവുന്നതാണ്.

ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 15 വരെയുമുള്ള പ്രതികൾക്ക് 143 ഐപിസി വകുപ്പ് പ്രകാരം ആറ് മാസം തടവുശിക്ഷയുണ്ട്. ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 12 വരെയുമുള്ള പ്രതികൾക്ക് 147 വകുപ്പ് പ്രകാരം 2 വർഷം തടവുശിക്ഷ വിധിച്ചു. ഇതേ പ്രതികൾക്ക് 148 ഐപിസി പ്രകാം 3 വർഷം തടവു ശിക്ഷയുണ്ട്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത്, 11, 12 പ്രതികൾക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും. ഒന്നും അഞ്ചും ഒമ്പതും 11ഉം 12ഉം പ്രതികൾക്ക് രണ്ട് വർഷം ശിക്ഷ. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് 506-(2) പ്രകാരം ഏഴ് വർഷം ശിക്ഷ ലഭിച്ചിട്ടുണ്ട്. ഒമ്പത്, 11, 15 പ്രതികൾക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് ഏഴ് വർഷം തടവ്, ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും 13 മുതൽ 15 വരെ പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും എട്ടാം പ്രതിക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും രണ്ട്, ഏഴ്, എട്ട് പ്രതികൾക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്ക് ഒരുമാസം തടവും വിധിച്ചു. ഇതിൽ ആറ് ലക്ഷം രൂപ പിഴത്തുക രൺജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന് കൈമാറണം.”- പ്രോസിക്യൂട്ടർ വ്യക്തമാക്കി.

നവാസ്, അനൂപ്, സഫറുദ്ദീന്‍, മുന്‍ഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ജസീബ് രാജ, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അബ്ദുല്‍ കലാം എന്നിവരാണ് കേസിലെ പ്രതികള്‍.

Tags: BJPPFIpublic prosecuteradv. ranjith srinivasan
ShareTweetSendShare

More News from this section

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies