എന്തുകൊണ്ട് മുഴുവൻ പ്രതികൾക്കും വധശിക്ഷ? വിശദീകരിച്ച് പ്രോസിക്യൂട്ടർ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

എന്തുകൊണ്ട് മുഴുവൻ പ്രതികൾക്കും വധശിക്ഷ? വിശദീകരിച്ച് പ്രോസിക്യൂട്ടർ

ഒരാളുടെ കൊലക്കേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിക്കുന്ന സ്വതന്ത്ര ഭാരതത്തിലെ ചരിത്രത്തിൽ ആദ്യമായാണെന്ന് പ്രോസിക്യൂഷൻ

Janam Web Desk by Janam Web Desk
Jan 30, 2024, 12:39 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ വിധിയാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ വ്യക്തമാക്കി. ഒരാൾ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരായ മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമെന്നും അദ്ദേഹം പറഞ്ഞു.

“പ്രോസിക്യൂഷന് അഭിമാനകരമായ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. നൽകിയ തെളിവുകളെല്ലാം കോടതി സ്വീകരിച്ചു. കൂടാതെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ പ്രതികൾക്കും വധശിക്ഷയ്‌ക്ക് വിധിച്ചത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ രീതിയിൽ, മുന്നൊരുക്കത്തോട് കൂടി, വളരെ നേരത്തെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി, ഇരയുടെ വീട്ടിൽ അതിരാവിലെ അതിക്രമിച്ച് കയറി, നിരാലംബരമായ സ്ത്രീകളുടെയും കൊച്ചുകുട്ടികളുടെയും കൺമുന്നിൽ വച്ച്, പരിശീലനം ലഭിച്ച സംഘം അതിക്രൂരമായ രീതിയിൽ നടത്തിയ കൊലപാതകമാണെന്നും അതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

പ്രതികളെല്ലാവരും എസ്ഡിപിഐയുടെയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെയും അംഗങ്ങളാണ്. കൃത്യമായ ഉദ്ദേശ്യത്തോട് കൂടി ഒന്നിൽ കൂടുതൽ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഒരു കൊലപാതക കുറ്റത്തിൽ, സംഭവസ്ഥലത്ത് ഇല്ലാതിരുന്ന പ്രതികൾക്കും 149-ാം വകുപ്പിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്. കൃത്യം നടന്ന സ്ഥലത്ത് പ്രതികൾ ചെയ്ത കുറ്റത്തിന്റെ ബാധ്യത അവിടെ തത്സമയം ഇല്ലാതിരുന്ന പ്രതികൾക്കും ഉണ്ട്. അതുകൊണ്ടാണ് മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലായതിനാൽ കോടതിയിൽ ഇന്ന് ഹാജരാകാത്ത പത്താമത്തെ പ്രതിക്കും മറ്റ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റമാണ് നിക്ഷിപ്തമായിരിക്കുന്നത്. അത് കോടതി കണ്ടെത്തിയതാണ്. അതിനാൽ 10-ാം പ്രതിക്ക് മറ്റൊരു ശിക്ഷാവിധിയുണ്ടാകില്ല. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ പ്രതികൾക്കും വധശിക്ഷയെന്ന് തത്വത്തിൽ പറയാവുന്നതാണ്.

ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 15 വരെയുമുള്ള പ്രതികൾക്ക് 143 ഐപിസി വകുപ്പ് പ്രകാരം ആറ് മാസം തടവുശിക്ഷയുണ്ട്. ഒന്ന് മുതൽ ഒമ്പത് വരെയും 11 മുതൽ 12 വരെയുമുള്ള പ്രതികൾക്ക് 147 വകുപ്പ് പ്രകാരം 2 വർഷം തടവുശിക്ഷ വിധിച്ചു. ഇതേ പ്രതികൾക്ക് 148 ഐപിസി പ്രകാം 3 വർഷം തടവു ശിക്ഷയുണ്ട്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത്, 11, 12 പ്രതികൾക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും. ഒന്നും അഞ്ചും ഒമ്പതും 11ഉം 12ഉം പ്രതികൾക്ക് രണ്ട് വർഷം ശിക്ഷ. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്ക് 506-(2) പ്രകാരം ഏഴ് വർഷം ശിക്ഷ ലഭിച്ചിട്ടുണ്ട്. ഒമ്പത്, 11, 15 പ്രതികൾക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് ഏഴ് വർഷം തടവ്, ഒന്ന് മുതൽ ഒമ്പത് വരെയും 11, 12 പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും 13 മുതൽ 15 വരെ പ്രതികൾക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും എട്ടാം പ്രതിക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും രണ്ട്, ഏഴ്, എട്ട് പ്രതികൾക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്ക് ഒരുമാസം തടവും വിധിച്ചു. ഇതിൽ ആറ് ലക്ഷം രൂപ പിഴത്തുക രൺജിത്ത് ശ്രീനിവാസന്റെ കുടുംബത്തിന് കൈമാറണം.”- പ്രോസിക്യൂട്ടർ വ്യക്തമാക്കി.

നവാസ്, അനൂപ്, സഫറുദ്ദീന്‍, മുന്‍ഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ജസീബ് രാജ, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അബ്ദുല്‍ കലാം എന്നിവരാണ് കേസിലെ പ്രതികള്‍.

Tags: adv. ranjith srinivasanBJPPFIpublic prosecuter
ShareTweetSendShare

More News from this section

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies