കൊല്ലം: മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കബീർകുട്ടിയാണ് പിടിയിലായത്. 2023 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ദഫ്മുട്ട് പഠിപ്പിക്കാനെന്ന വ്യാജേന മൂന്നാം ക്ലാസ് വിദ്യാർത്ഥിയെും കുട്ടിയുടെ സുഹൃത്തുക്കളെയും ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. കുട്ടിയുമായുള്ള പരിചയം മുതലെടുത്ത ഇയാൾ മറ്റു കുട്ടികളെ ദഫ്മുട്ട് പരിശീലത്തിനായി മാറ്റി നിർത്തിയ ശേഷം വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇതിനു ശേഷവും ഇയാൾ വിദ്യാർത്ഥിയെ ഇത്തരത്തിൽ നിരവധി തവണ ചൂഷണം ചെയ്തു.
കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ കുട്ടി, രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.