മുംബൈ: സഹാർ മലയാളി സമാജത്തിന്റെ 48-മത് വാർഷികം ആഘോഷിച്ചു. സഹാറിലെ ഗുജറാത്തി പട്ടേൽ ഗ്രൗണ്ടിലാണ് 48-മത് വാർഷികാഘോഷം നടന്നത്. ചടങ്ങിൽ സെക്രട്ടറി പി. കെ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞപ്പോൾ പ്രസിഡന്റ് കെ. എസ്. ചന്ദ്രസേനൻ, അധ്യക്ഷത വഹിച്ചു. തുടർന്ന് വീശിഷ്ടാതിഥി എം. കെ. ജീവരാജൻ ആശംസാപ്രസംഗവും പ്രഭാഷണവും നടത്തി. സമാജം അംഗങ്ങളായ മുതിർന്ന പൗരൻമാരെ മൊമെന്റോ നൽകി ചീഫ് ഗസ്റ്റ് വീശിഷ്ടാതിഥിയും ആദരിച്ചു. തുടർന്നു എസ് എസ് സി യിലും എച് എസ് സി യിലും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് ക്യാഷ് അവാർഡു നൽകി അനുമോദിച്ചു.
മലയാളം ടീച്ചർ ശ്രീമതി. ഗീതാ ബാലകൃഷ്ണൻ, കുമാരി ശീതൾ ശ്രീരാമൻ, കുമാരി സെറിൻ മേരി വർഗീസ് എന്നിവരെയും വീശിഷ്ടാതിഥി മൊമെന്റോ നൽകി ആദരിച്ചു. വിവിധ പരിപാടികളായ, തിരുവാതിര, സംഘനൃത്തം, ഒപ്പന, ഭാരതനാട്യം, കൈകൊട്ടിക്കളി, സിനിമാഗാനം, ഡാൻസ്, നാടൻപാട്ട്, സെമിക്ലാസിക്കൽ ഡാൻസ്, മെഗാ കുട്ടനാടൻ വള്ളംകളി, മലയാള ദൃശ്യ മെഗാ ഡാൻസ് എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി.
ജോയിന്റ് സെക്രട്ടറിയും അവതാരികയും ആയിരുന്ന സ്മിത ബാലചന്ദ്രൻ, വള്ളവും തുഴയും നിർമ്മിച്ചതും കൂടാതെ വള്ളംകളി തുഴച്ചിൽ പരിശീലിപ്പിച്ച അഭിലാഷ്. പി., നാടൻപാട്ടു പരിശീലിപ്പിച്ച സമാജം കമ്മിറ്റി അംഗമായ കെ. പുരുഷോത്തമൻ എന്നിവരെ, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ ബൊക്ക നൽകിആദരിച്ചു. പ്രോഗ്രാം നിയന്ത്രിച്ചത് ജോയിന്റ് സെക്രട്ടറി സ്മിത ബാലചന്ദ്രൻ ആയിരുന്നു. ട്രഷറർ എൻ. പി.വർഗീസ് നന്ദിയും പറഞ്ഞു.