ക്ഷേത്രത്തിലെ മോഷണത്തിന് മുൻപും ശേഷവും പ്രാർത്ഥന നടത്തുന്ന കള്ളൻ സിസിടിയിവിയിൽ കുടുങ്ങി. രാജസ്ഥാനിലെ ആൽവാറിലെ ക്ഷേത്രത്തിലെ മോഷണത്തിന് പിന്നാലെയാണ് മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങിയത്. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമാക്കുന്ന ഗോപേഷ് ആണ് പോലീസ് പിടിയിലായത്.
ആദർശ് നഗർ ഏരിയിലെ ശനിയാഴ്ച രാവിലെയാണ് മോഷണം നടന്നത്. കാണിക്ക കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുന്ന ഇയാൾ ഇതിന് മുൻപും ശേഷവും ക്ഷേത്രത്തിലെ മണിമുഴക്കി വിഗ്രഹത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ ഇയാൾ മുത്തുക്കുടയും വെള്ളി ആഭരണങ്ങളും പണവും കവർന്നു. ഫ്രണ്ട്സ് കോളനിക്ക് സമീപമുള്ള ക്ഷേത്രത്തിലും സമാന രീതിയിലുള്ള മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
വീഡിയോ വൈറലായതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് പിന്നാലെ പ്രതി നടത്തിയ മോഷണങ്ങളെല്ലാം വെളിപ്പെടുത്തി. പൂജാരിമാർ ക്ഷേത്രത്തിൽ നിന്ന് പോകുന്നതുവരെ കാത്തിരുന്ന ശേഷമാണ് ഇയാൾ മോഷണം നടത്തുന്നത്. പോലീസ് ഇയാളുടെ പഴയ കേസുകൾ തപ്പിയെടുക്കുകയാണ്.
“>