ന്യൂഡൽഹി: കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് നാലപ്പാടിന്റെ അടുത്ത ബന്ധുവും , സ്വർണ വ്യാപാരിയുമായ മുഹമ്മദ് ഹഫീസിൽ നിന്ന് 1672 ഗ്രാം സ്വർണ്ണം, 12 .5 ലക്ഷം രൂപ, 4.4 കോടിയുടെ സ്ഥിര നിക്ഷേപ രേഖകൾ എന്നിവ പിടികൂടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് .
മാർച്ച് 14, 15, 16 തീയതികളിൽ കേരളം, കർണാടക, ഗോവ എന്നിവയുൾപ്പെടെ ഒമ്പത് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഒരു കിലോ 1672 ഗ്രാം സ്വർണവും 7 മൊബൈലുകളും പിടിച്ചെടുത്തു. ഹഫീസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും വിവിധ രേഖകൾ പിടിച്ചെടുത്തതായും ഇഡി അറിയിച്ചു.
മുഹമ്മദ് ഹഫീസും കൂട്ടാളികളും വഞ്ചന, ദുരുപയോഗം, രേഖകൾ പകർത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ ശാന്തി നഗർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ എൻ എ ഹാരിസിന്റെ പേരിൽ കർണാടക നിയമസഭ പുറത്തിറക്കിയ ഔദ്യോഗിക പ്രോട്ടോക്കോൾ സ്റ്റിക്കർ പതിച്ച വാഹനമാണ് മുഹമ്മദ് ഹഫീസ് ഉപയോഗിച്ചിരുന്നത്.